ജനസംഖ്യയുടെ 34.8 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യ ലോകത്ത് ഇന്റർനെറ്റ് ഉപയോക്താക്കളിൽ ചൈനക്കു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാരിതര മേഖലയിൽ ഓൺലൈൻ ആശയ വിനിമയത്തിന് (ഓൺലൈൻ പബ്ലിക് റിലേഷൻസിൽ) ഇന്റർനെറ്റിന്റെ പങ്ക് വളരെ പ്രധാനമാണ്. ഓൺലൈൻ വഴിയുള്ള വാർത്താപ്രചാരണവും അതിനു വെബ് പ്ലാറ്റ്ഫോം രൂപകൽപന ചെയ്യുന്നതും ഓൺലൈൻ വാർത്തകളുടെ ഘടനയും ഓൺലൈൻ പബ്ലിക് റിലേഷൻസിൽ പ്രധാന്യമർഹിക്കുന്നു.
എല്ലാവിധ പ്രചാരണങ്ങൾക്കും ഇന്റർനെറ്റ് ഇന്ന് ഒരു പ്രധാന മാധ്യമമായി മാറിക്കഴിഞ്ഞു. ബിസിനസ്, രാഷ്ട്രീയം, സാമൂഹ്യപ്രശ്നങ്ങൾ, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയിലും ഇത് അഭികാമ്യമായി മാറിയിരിക്കുന്നു. ഓൺലൈൻ വാർത്തകളുടെ സവിശേഷതയായി കാണുന്ന പ്രധാന ഘടകം വായനക്കാരന് അതിലൂടെ പ്രതികരിക്കാനുള്ള അവസരം കൂടിയുണ്ട് എന്നതാണ്.
കുപ്രചരണം മുതൽ ശരിയായ വിശകലനം വരെ ഓരോരുത്തരുടെ അഭിപ്രായമായി ഇന്ന് ഇന്റർനെറ്റ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ചില വാർത്തകൾ അത് അസത്യമാണെങ്കിൽപോലും കൂടുതൽ പ്രചാരണം കിട്ടുന്നതിനാൽ അവ ഓൺലൈൻ ഇടങ്ങളിൽ സ്ഥാനം പിടിക്കുകയും സ്വാഭാവികമായും വായനക്കാരിൽ സ്വാധീനം ചെലുത്തുന്നതിനു കാരണമാകുകയും ചെയ്യുന്നു.
വാർത്തകളുടെ ഉറവിടം പ്രധാനമായും ന്യൂസ് പോർട്ടലുകൾ, വ്യക്തികളുടെ ബ്ലോഗുകൾ, അഭിപ്രായ സർവേകൾ, സമൂഹ മാധ്യമങ്ങൾ എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ജനറിക്, ഓർഗാനിക് രീതിയിൽ സെർച്ച് എൻജിനുകളിൽ ഇത്തരം വാർത്തകൾ സംയോജിച്ചിരിക്കുന്ന രീതി, വാർത്തകളുടെ സ്വഭാവം, വായിക്കുന്നവരുടെ എണ്ണം എന്നിവ ഏതു വാർത്തയുടെയും തുടർന്നുള്ള തെരച്ചിൽ ഫലത്തെ ബാധിക്കുകയും അവ ന്യൂസുകളിൽ ഏറ്റവും മൂന്നിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഇത്തരം വാർത്തകൾ അഭികാമ്യമല്ലെങ്കിൽ പോലും പലപ്പോഴും വായനക്കാരെ തുടർന്നും ആകർഷിച്ചുകൊണ്ടേയിരിക്കും. ഇതു ചില പ്രത്യേക വാർത്തകൾക്ക് അമിത പ്രധാന്യം ലഭിക്കാൻ കാരണമാകുകയും ചെയ്യും.
ഗെറ്റ് ഫൗണ്ട്
വാർത്തകൾ, ചിത്രങ്ങൾ, ചലച്ചിത്രരൂപത്തിലുള്ള വിവരങ്ങൾ എന്നിവ ഇന്റർനെറ്റ് മാധ്യമങ്ങൾവഴി ആൾക്കാരിൽ എത്തുന്ന പ്രക്രിയയ്ക്ക് ഏലേ ഗെറ്റ് ഫൗണ്ട് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇതു പ്രചരണ മാർഗത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇൻബൗണ്ട് എന്ന അടിസ്ഥാനതത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്.
കൊളാബറേറ്റീവ് ടാഗിംഗ് എന്ന ലോജിക്കിനെ അടിസ്ഥാനമാക്കി ഒരു വാർത്ത തന്നെ പല ഇന്റർനെറ്റ് വിനിയോഗ രീതി ഉപയോഗിച്ച് കൂടുതൽ ആൾക്കാരിൽ എത്തിക്കുകയും അവരെ അതിലേക്ക് ആകർഷിക്കാൻ ആവശ്യമായി ഫീഡുകൾ സംയോജിപ്പിക്കുകയും ചെയ്യുന്ന രീതിയിലൂടെ വാർത്ത കാണുന്നവർക്ക് പ്രതികരിക്കാനുള്ള അവസരം, പ്രതികരണം അനുകൂലമായാലും പ്രതികൂലമായാലും അതു വീണ്ടും പ്രപരണത്തിന് ഉപോത്ബലമാകുന്ന രീതി, വീണ്ടും വാർത്തകൾ പ്രതികരിച്ചവരിലേക്ക് എത്തിക്കുന്ന രീതി , എത്രത്തോളം വാർത്തകൾ എത്തിച്ചു എന്നത് , പല സമാനവാർത്തകളുടെ കൂടിച്ചേരലുകൾ ഇവയെല്ലാം ചേരുന്ന കൊളാബറേറ്റീവ് ടാഗിംഗ് ആണ് ഒരു വാർത്തയുടെ പ്രചരണനത്തിന് പ്രധാനമായും അടിസ്ഥാനമാകുന്നത്.
പ്രധാനമായും കൊളാബറേറ്റീവ് ടാഗിംഗ് രണ്ടുരീതിയിലാണു സാധ്യമാകുന്നത്. ഒരു വാർത്ത തന്നെ പല സോഷ്യൽ നെറ്റുവർക്കുകൾ, ഗ്രൂപ്പുകൾ, ബ്ലോഗുകൾ എന്നിവയിൽ നേരിട്ടു പ്രചരിപ്പിക്കുന്നത് പാസീവ്, ആക്ടീവ് ആണ്. അവ തന്നെ വായനക്കാരിൽ എത്തുന്പോൾ അവരുടെ പ്രതികരണം (ലൈക്, ഷെയർ എന്നിവ) പാസീവ് ഗണത്തിൽപ്പെടുന്നു. ഇത്തരത്തിൽ ആക്ടീവും പാസീവുമായ കൊളാബറേറ്റീവ് ടാഗിംഗ് വാർത്തകൾക്കു വൻ പ്രചാരം കൊടുക്കുകയും സെർച്ച് എൻജിനുകളിൽ കൂടുതൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സെർച്ച് എൻജിനുകളുടെ അൽഗോരിതത്തെ അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാകുന്നത്.
അഭികാമ്യമല്ലാത്ത വാർത്തകൾ
രാഷ്ട്രീയം, ബിസിനസ്, തുടങ്ങിയ രംഗത്ത് പലപ്പോഴും മേന്മയും കിഴിവുകളും പ്രചരണ ആയുധമാകുന്പോൾ ഇരുചേരികളും മത്സരിച്ച് അനുകൂലമായും പ്രതികൂലമായും അഭിപ്രായം ഇടുന്നു, കൂടുതൽ പ്രതികരണം ലഭിക്കുന്ന വാർത്തകൾ (അനുകൂലിക്കുന്നവരുടെയോ പ്രതികൂലിക്കുന്നവരുടെയോ) പ്രവർത്തനം കൊണ്ടു മാധ്യമത്തിൽ കൂടുതൽ പ്രചാരം ലഭിക്കുന്നു.
പ്രധാനമായും പ്രമുഖ വ്യക്തികളെയോ, രാഷ്ട്രീയ പ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾക്ക് നമ്മൾ ഇന്റർനെറ്റ് വാർത്തകൾ ചികയുന്പോൾ, പരിതാപകരം എന്നു പറയട്ടെ ഏറ്റവും മോശമായ വാർത്തയാണ് പലപ്പോഴും ഏറ്റവും ആദ്യം ദൃശ്യമാകുന്നത്.
ഇന്നു രാഷ്ട്രീയ കാര്യങ്ങളെയോ പ്രോഡക്ടുകളെയോകുറിച്ച് കൂടുതൽ വിവരം അറിയാൻ ശ്രമിക്കുന്പോൾ അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കി വസ്തുനിഷ്ഠവും നമുക്ക് അനുകൂലവുമായ വിവരങ്ങൾ എത്തിക്കുന്ന ജോലി ഓൺലൈൻ പബ്ലിക് റിലേഷൻസിന്റെ ഭാഗമായി സ്ഥാപനങ്ങളും വ്യക്തികളും അനുവർത്തിച്ചു. ഇതിനു സാങ്കേതികവിദ്യയുടെ സൂക്ഷ്മമായ വിനിയോഗം ആവശ്യമായി വരുന്നു. മുൻ വാർത്തകൾ (അഭികാമ്യമല്ലാത്തവ) ഇന്റർനെറ്റ് മാധ്യമത്തിൽ പടർന്നു പന്തലിച്ചിരിക്കുന്നതുകൊണ്ട് അവയെ നീക്കം ചെയ്യുന്ന രീതി ഇന്നു പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയായി വളർന്നുകഴിഞ്ഞു .
ആൾക്കാരെ പെട്ടെന്ന് ആകർഷിക്കാൻ ഓൺലൈൻ വാർത്തകളിലും മറ്റും താരതമ്യേന കൂടുതൽ സെർച്ച് വോളിയം ഉള്ള വാക്കുകളെ തിരുകിക്കയറ്റി സെർച്ച് എൻജിൻ റിസൾട്ട് കളിൽ കൃത്രിമത്വം സൃഷ്ടിക്കുന്ന രീതി, വളരെക്കാലം മുമ്പേയുള്ളതാണ്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോർജ് ബുഷ് മിസെറബിൾ ഫെയ്ലിയർ (Miserable failure) എന്ന പദത്തിലൂടെ ഇന്റർനെറ്റ് മാധ്യമങ്ങളിൽ പരിഹാസപാത്രമായതും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇതിന് ഇരയാവുന്ന വ്യക്തികളും സ്ഥാനപങ്ങളും ഓൺലൈൻ മാനേജ്മന്റിൽ കൂടുതൽ ശ്രദ്ധ ചെലുത്തുത്തുന്നതായി വരുന്നു.
പ്രതികരണ രീതി
ഒരു അസുഖം വരുന്പോൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്ന രീതി വ്യക്തമായിരിക്കില്ല പലപ്പോഴും. ഇതിനെതിരെ മരുന്നു പ്രയോഗിക്കുന്പോൾ രോഗാണുക്കൾ നശിച്ച് ശരീരം പൂർവസ്ഥിതി പ്രാപിക്കുന്നു. നുഴഞ്ഞുകയറ്റക്കാർ (രോഗാണുക്കൾ) ക്ക് അധിക നിലനില്പില്ല. എന്നാൽ, പ്രതികരിക്കാതിരുന്നാൽ അതു വളരെ ദോഷകരമായി നമ്മെ ബാധിക്കാനും കാരണമാകും. ഇത്തരത്തിലാണ് ഇന്റർനെറ്റ് വഴി പ്രചരിക്കുന്ന വാർത്തകളും (പൊതു ടോയ്ലറ്റുകളിൽ ആഭാസകരമായ വാർത്ത എഴുതിവയ്ക്കുന്നപോലെയാണിത്.) ഇവ യഥാസമയം തുടച്ചുമാറ്റിയില്ലെങ്കിൽ അഥവാ അവയെ നമുക്കു മൂടിയിടാൻ കഴിഞ്ഞില്ലെങ്കിൽ അതു മറ്റുള്ളവർക്കു ദൃശ്യമാകുകയും നിശബ്ദമായി പ്രചരിച്ചുകൊണ്ടുരിക്കുകയും ചെയ്യും.
തടയിടുന്ന രീതി
ഗൂഗിൾ/ സോഷ്യൽ മീഡിയ അല്ഗോരിതംസ്(algori thms)ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തി അനാവശ്യ വാർത്തകളും ചിത്രങ്ങളും വെബ് ഇടങ്ങളിൽ നിന്നും മറയ്ക്കുക എന്നത് ഇന്ന് ഓൺലൈൻ രംഗത്ത് ഏറ്റവും സധ്യതയുള്ള ഒരു മേഖലലായി മാറിക്കഴിഞ്ഞു. ആസ്ട്രോടർഫിംഗ് എന്ന ഈ സാങ്കേതിക തലം, പേര് അന്വർഥമാക്കുന്നപോലെ തന്നെ പുൽത്തകിടിയിൽ വളർന്നുവരുന്ന അനാവശ്യ കളകൾ നീക്കം ചെയ്യുന്നതിന് സമാന രീതിയിലുള്ള ഒരു പ്രവർത്തനമാണ്.
കെ. ജയകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.