മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കാർഡമം രജിസ്ട്രേഷനു തടസമില്ല
മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കാർഡമം രജിസ്ട്രേഷനു തടസമില്ല
Wednesday, April 19, 2017 2:11 PM IST
കട്ടപ്പന: രാജ്യത്തെ ഏലത്തോട്ടങ്ങൾക്കു കാർഡമം രജിസ്ട്രേഷൻ നൽകുന്നതിനു നിയമം തടസമില്ലെന്നു രേഖകൾ. രജിസ്ട്രേഷൻ നൽകാൻ 1994-ൽ കാർഡമം എസ്റ്റേറ്റ് ഓണേഴ്സ് രജിസ്ട്രേഷൻ റൂൾ ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇതുസംബന്ധിച്ച അജ്ഞതയാണു നിലവിൽ ഏലം കർഷകർക്കു രജിസ്ട്രേഷൻ നൽകാൻ തടസമായുള്ളത്.

ജി.ഒ.(പി) 396/94/ എഡി നന്പരായി 1994 നവംബർ നാലിനു നിയമം പ്രാബല്യത്തിൽ വന്നതാണ്. 1994 നവംബർ 21ന് പുറത്തിറക്കിയ സർക്കാരിന്‍റെ 1220-ാം നന്പർ ഗസറ്റിൽ എസ്ആർഒ 1585/94 ആയി ഇതുസംബന്ധിച്ച വിജ്ഞാപനവും ഇറങ്ങിയതാണ്. ഇതു ബന്ധപ്പെട്ട വകുപ്പിൽ പൊടിപിടിച്ചു കിടക്കുന്നതാണു നിലവിൽ കാർഡമം രജിസ്ട്രേഷൻ സംബന്ധിച്ച പ്രതിസന്ധിക്കു കാരണം.

1994ൽ പുറത്തിറങ്ങിയ വിജ്ഞാപനം പൂഴ്ത്തി പുതിയത് ഇറക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥതലത്തിൽ നടക്കുന്നത്. എട്ടു വർഷത്തേക്കുള്ള രജിസ്ട്രേഷൻ നൽകുമെന്നാണ് വകുപ്പുമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചത്. നിലവിലുള്ള നിയമം പരിഗണിക്കാതെ ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതാണു പുതിയ പ്രഖ്യാപനത്തിനു പിന്നിലുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാലപരിധിയില്ല

1994ലെ റൂൾപ്രകാരം കാർഡമം രജിസ്ട്രേഷനു കാലപരിധി നിർദേശിക്കുന്നില്ല.വർഷം തോറും കാർഡമം സെറ്റിൽമെന്‍റ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നു മാത്രമാണു നിയമത്തിൽ പറഞ്ഞിരിക്കുന്നത്. തഹസിൽദാരിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ രജിസ്ട്രേഷൻ നൽകാൻ സർക്കാർ ചുമതലപ്പെടുത്തണം എന്നും നിയമത്തിൽ പറയുന്നു.

ഒരു ഹെക്ടർ സ്ഥലത്തിന് 10 രൂപ ഈടാക്കാനും ഒരു ഹെക്ടറിൽ കൂടുതൽ സ്ഥലത്തിനു 20 രൂപ ഈടാക്കാനുമാണു നിയമം പറയുന്നത്. അഞ്ചുഹെക്ടർ സ്ഥലത്തിനുവരെയാണു കാർഡമം രജിസ്ട്രേഷൻ നൽകാവുന്നത്. അഞ്ചു ഹെക്ടർ സ്ഥലമുള്ളയാളിൽനിന്നു ഹെക്ടർ ഒന്നിന് 15 രൂപ വീതവും രജിസ്ട്രേഷൻ ഫീസ് ഈടാക്കാം. അഞ്ചു ഹെക്ടറിൽ കൂടുതലുള്ള കർഷകർ പ്ലാന്‍റേഷൻ ആക്ടിന്‍റെ പരിധിയിലാണ്.

നൽകുന്നത് എസിആർ

നിലവിൽ കാർഡമം രജിസ്ട്രേഷൻ നൽകുന്നതിനു പകരം വർഷാവർഷം എസിആർ ആണ് കർഷകർക്ക് ഏലം കൃഷിക്കുള്ള ആനുകൂല്യങ്ങൾക്കായി നൽകുന്നത്.
ഏലം കൃഷി ഉണ്ടെന്ന രേഖ സമർപ്പിച്ചാൽ മാത്രമേ സ്പൈസസ് ബോർഡ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ആനുകൂല്യം ലഭിക്കൂ. ഏലക്കാ വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനും കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റു വേണം. കർഷകർക്കു കാർഡമം രജിസ്ട്രേഷൻ നൽകാത്ത അവസ്ഥയുണ്ടായപ്പോൾ കർഷകരെ സഹായിക്കാനെന്ന ഉപാധി എന്നനിലയിൽ ബന്ധപ്പെട്ട ഒരു തഹസിൽദാരാണ് എസിആർ രേഖയായി അംഗീകരിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഒരു കാരണവശാലും എസിആർ എന്ന അക്നോളജുമെന്‍റ് റസീപ്റ്റ് ഫോർ കാർഡമം രജിസ്ട്രേഷൻ ആധികാരിക രേഖയല്ല. കാർഡമം രജിസ്ട്രേഷനുവേണ്ടി ഒരാൾ അപേക്ഷ സമർപ്പിക്കുന്പോൾ ബന്ധപ്പെട്ട ഓഫീസർ സ്ഥലപരിശോധന നടത്തി നൽകുന്ന രസീതാണ് എസിആർ. ഇത് എല്ലാ വർഷവും നൽകണം. ഇത് കർഷകർക്ക് ഏറെ ക്ലേശങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സ്ഥിരം രജിസ്ട്രേഷൻ വേണമെന്ന ആവശ്യം ശക്തമായത്. ഇതോടെയാണ് എട്ടു വർഷത്തേക്കുള്ള രജിസ്ട്രേഷൻ നൽകാൻ ആലോചന നടക്കുന്നത്.


നിലവിൽ ഇതുസംബന്ധിച്ച നിയമവും ഉത്തരവുമുള്ളപ്പോൾ പുതുതായി ഒരു നിയമം ആലോചിക്കേണ്ടതില്ലെന്നതാണു വസ്തുത. രജിസ്ട്രേഷന് ഈടാക്കുന്ന തുക കാലോചിതമായി വർധിപ്പിക്കുകയേ വേണ്ടതുള്ളൂ. അതിന് ഒരു ഡിപ്പാർട്ട്മെന്‍റ് ഉത്തരവു മാത്രം മതി.

കാർഡമം ആക്‌ട്

1965-ൽ കാർഡമം ആക്ട് നിലവിൽ വന്നതോടെയാണ് കാർഡമം രജിസ്ട്രേഷനും ഉണ്ടായത്. ഏലം കൃഷിക്കാർക്കായി കാർഡമം ബോർഡും ഉണ്ടായി. 1986ൽ കാർഡമം ബോർഡ് സ്പൈസസ് ബോർഡിൽ ലയിപ്പിച്ചതോടെ കാർഡമം ബോർഡ് ഇല്ലാതായി. ഇതോടെയാണു കാർഡമം രജിസ്ട്രേഷൻ സംവിധാനം നിലച്ചത്. 86 മുതൽ 94 വരെ കാർഡമം രജിസ്ട്രേഷൻ നൽകാൻ നിയമം ഉണ്ടായിരുന്നില്ല. ഇതിനെതുടർന്നാണ് 94ൽ ഇതിനായി നിയമനിർമാണം നടത്തിയത്.ലോകത്തെ ഏലംകൃഷിയുടെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലാണെന്നതും വാർത്താവിനിമയ സൗകര്യങ്ങൾ കാര്യക്ഷമമല്ലാതിരുന്നതുംമൂലം 94-ലെ നിയമത്തിനു ചലനശോഷണം സംഭവിച്ചു. ഇടുക്കിയിലെ കർഷകരോടും കൃഷിയോടും ഉദ്യോഗസ്ഥതലത്തിലും സർക്കാർ തലത്തിലും ഉണ്ടായിരുന്ന അവഗണനയും ഒരുപരിധിവരെ 94ലെ നിയമം വെളിച്ചംകാണാതായതിനു കാരണമാണ്.

കളക്ടറുടെ ശ്രമം

ഇടുക്കി ജില്ലാ കളക്ടറായി ജി.ആർ. ഗോകുൽ സ്ഥാനമേറ്റ ശേഷം കാർഡമം രജിസ്ട്രേഷനെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് ദീർഘനാൾ കാർഡമം സെറ്റിൽമെന്‍റ് ഓഫീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള, ഇപ്പോൾ റവന്യു ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്ന സംഘത്തിലുള്ള സീനിയർ ഉദ്യോഗസ്ഥൻ 94-ലെ നിയമം ഫയലുകൾക്കിടയിൽനിന്നു പൊടിതട്ടിയെടുത്തത്. ഇതു റവന്യു കമ്മീഷണർക്കും നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ചു തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ ഈ ഫയലിൽ വീണ്ടും മാറാലകെട്ടും.


കെ.എസ്. ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.