പഞ്ചായത്തുകളിലെ പൊട്ടിപ്പൊളിഞ്ഞ 1500 കിലോമീറ്റർ റോഡ് : പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നന്നാക്കും
പഞ്ചായത്തുകളിലെ പൊട്ടിപ്പൊളിഞ്ഞ  1500 കിലോമീറ്റർ റോഡ് : പൊതുമരാമത്ത് വകുപ്പ്  ഏറ്റെടുത്തു നന്നാക്കും
Thursday, March 30, 2017 1:25 PM IST
തിരുവനന്തപുരം: പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നിയന്ത്രണത്തിലുള്ള പൊട്ടിപ്പൊളിഞ്ഞ 1500 കിലോമീറ്റർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നന്നാക്കാൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള 1500 കിലോമീറ്റർ റോഡുകളുടെ സംരക്ഷണ ചുമതല പൊതുമരാമത്തു വകുപ്പു തിരികെ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.

പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കൈവശമുള്ളതും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്നു തകർന്നുകിടക്കുന്നതുമായ റോഡുകളാണു പൊതുമരാമത്തു വകുപ്പ് തിരികെ എടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള 1500 കിലോമീറ്റർ റോഡ് ശേഖരം ഏറ്റെടുക്കുന്നതിനായി പൊതുമരാമത്തു വകുപ്പു തയാറാക്കിയ ഫയൽ ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയിലാണ്. തദ്ദേശ സ്ഥാപന, ധന, പൊതുമരാമത്ത്, ആസൂത്രണ വകുപ്പുകളുടെ അംഗീകാരം ആവശ്യമായതിനാലാണിത്.

വരുന്ന ആഴ്ചകളിൽ മന്ത്രിസഭായോഗം ഫയൽ പരിഗണിക്കുമെന്നാണു വിവരം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ റോഡുകളുടെ സംരക്ഷണച്ചുമതല പൂർണമായി പൊതുമരാമത്തു വകുപ്പിന് ഏറ്റെടുക്കാൻ കഴിയുകയുള്ളു. ഇത്രയും റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കാൻ 500 കോടി മുതൽ 700 കോടി വരെ രൂപ വേണ്ടിവരുമെന്നാണു കണക്കാക്കിയിട്ടുള്ളത്. കിഫ്ബിയിൽ ഉൾപ്പെടുത്തി തുക അനുവദിക്കും.

വരുംവർഷങ്ങളിലെ സംരക്ഷണത്തിന് ഇതിലേറെ തുക വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലേയും റോഡുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഫണ്ടില്ലാത്ത സാഹചര്യത്തിൽ കൈവശമുള്ള പല റോഡുകളുടെയും പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായി മുടങ്ങുകയായിരുന്നു. ഫണ്ട് വാർഡ് അടിസ്ഥാനത്തിൽ വിഭജിക്കുമ്പോൾ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണിക്കായി മതിയാകില്ലെന്നായിരുന്നു പരാതി.


ഇതേത്തുടർന്നു നിരവധി പരാതികളാണു തദ്ദേശ സ്ഥാപനങ്ങൾക്കും പൊതുമരാമത്തു വകുപ്പിനും ലഭിച്ചുവന്നിരുന്നത്. തുടർന്നു റോഡുകൾ തിരികെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊതുമരാമത്തു വകുപ്പിനെ സമീപിച്ചിരുന്നു. ഇത്തരത്തിൽ സമീപിച്ച തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള റോഡുകളാണു തിരികെയെടുക്കാനുള്ള പദ്ധതി പൊതുമരാമത്തു വകുപ്പ് തയാറാക്കിയത്. നേരത്തെ ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഏതാനും റോഡുകൾ ഇത്തരത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഏറ്റെടുത്തിരുന്നു.

അധികാരവികേന്ദ്രീകരണത്തിന്‍റെ ഭാഗമായി പഞ്ചായത്ത് രാജ്- നഗരപാലിക നിയമം സംസ്ഥാനത്തു നടപ്പാക്കിയതിന്‍റെ ഭാഗമായിട്ടാണു പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന റോഡുകളുടെ സംരക്ഷണ ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു കൈമാറിയത്. തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട പ്രാഥമിക ചുമതലകൾ പോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായിട്ടായിരുന്നു പ്രധാന പരാതി.


കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.