വില്പനക്കാരുടെ തട്ടിപ്പ്: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു
Thursday, March 30, 2017 12:53 PM IST
ബാബു ചെറിയാൻ

കോഴിക്കോട്: വിവിധ മേഖലകളിൽനിന്നു പരാതിയുയർന്ന സാഹചര്യത്തിൽ രേഖയിൽ കൃത്രിമം കാണിച്ച് ഉപയോക്താക്കളെ വഞ്ചിച്ച നൂറുകണക്കിന് വാഹനവില്പനക്കാർക്കെതിരേ മോട്ടാർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. നിർമാണ തീയതിയിൽ കൃത്രിമം കാണിച്ച് പഴയ മോഡൽ വാഹനങ്ങൾ പുതിയതെന്ന വ്യാജേന നൽകിയാണ് ഡീലർമാർ കബളിപ്പിക്കുന്നത്. അതതു വർഷം വിറ്റുപോകാതെ യാർഡുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളാണ് പുതിയ വില ഈടാക്കി വിൽക്കുന്നത്.

കോഴിക്കോട് ആർടി ഓഫീസിനു കീഴിലെ 19 ഡീലർമാർക്ക് ഇന്നലെ കാരണംകാണിക്കൽ നോട്ടീസ് നൽകി. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവരുടെ ലൈസൻസ് റദ്ദാക്കും.

ആലപ്പുഴ, ചെങ്ങന്നൂർ,തിരുവല്ല, കാസർഗോഡ്, കണ്ണൂർ, മലപ്പുറം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ആർടി ഓഫീസ് പരിധിയിലും സമാന തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇരുചക്ര വാഹന വില്പന രംഗത്താണ് തട്ടിപ്പ് കൂടുതൽ.

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ(ആർസി ബുക്ക്) രേഖപ്പെടുത്തുന്ന നിർമാണ വർഷവും മാസവും വാഹനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരമാണ്. വാഹനം മറിച്ചു വിൽക്കുമ്പോൾ മോഡൽ(നിർമിച്ച വർഷവും മാസവും) നോക്കിയാണ് വില നിശ്ചയിക്കുക. മോഡൽ പഴകുന്നതിനനുസരിച്ച് വിലയും കുറഞ്ഞുകൊണ്ടിരിക്കും. ഇത് മറികടക്കാനാണു രേഖകളിൽ കൃത്രിമം കാണിക്കുന്നത്. മുൻ വർഷങ്ങളിൽ നിർമിച്ച വാഹനങ്ങൾ വിൽക്കാനാവാതെ വരുമ്പോൾ, മോഡലിൽ കൃത്രിമം കാണിക്കും. ഓൺലൈൻ മുഖേനയാണ് വാഹനങ്ങളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട ആർടി ഓഫീസുകളിൽ എത്തിക്കുക. രേഖയിൽ, നിർമാണ തീയതിയുടെ കോളത്തിൽ യഥാർഥ വസ്തുത മറച്ചുവച്ച് പുതിയ വർഷമാണ് രേഖപ്പെടുത്തുക. ഇതനുസരിച്ച് വാഹനം രജിസ്റ്റർ ചെയ് തുകിട്ടും. ഷാസി നമ്പറും, എൻജിൻ നമ്പറും പരിശോധിച്ചാൽ നിർമാണ വർഷം കണ്ടെത്താമെങ്കിലും തിരക്കുമൂലം ഉദ്യോഗസ്ഥർ അതിനു തയാറാകാറില്ല. തട്ടിപ്പ് നടക്കുന്ന സാഹചര്യത്തിൽ, വാഹനം വാങ്ങുന്നവർ ഷാസിയിലും എൻജിനിലുമുള്ള നമ്പർ കൃത്യമായി മനസിലാക്കണമെന്ന് അധികൃതർ നിർദേശിച്ചു.


ഓരോ വർഷവും പുറത്തിറക്കുന്ന വാഹനങ്ങളുടെ ഷാസി-എൻജിൻ നമ്പറുകൾ നിർമാണ കമ്പനികൾ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ അറിയിക്കണമെന്നാണ് നിയമം. ഇത് പാലിക്കപ്പെടുന്നുണ്ട്. കമ്മീഷണറേറ്റിൽ ലഭിക്കുന്ന ഈ വിവരങ്ങൾ സംസ്ഥാനത്തെ എല്ലാ ആർടി-ജോയിന്‍റ്ആർടി ഓഫീസുകളിലേക്കും ഇ-മെയിൽ ചെയ്യും. രജിസ്ട്രേഷൻ സമയത്ത് ഇ-മെയിൽ പരിശോധിച്ചാൽ തട്ടിപ്പ് പിടികൂടാമെങ്കിലും ഉദ്യോഗസ്ഥർ അതിനു ശ്രമിക്കാറില്ലെന്ന് വില്പനക്കാർക്ക് അറിയാം. ഇത് ഒത്തുകളിയാണെന്ന് ആക്ഷേപമുണ്ട്. അടുത്തയിടെ ചെങ്ങന്നൂർ, ആലപ്പുഴ ആർടി ഓഫീസുകളിൽ തട്ടിപ്പ് പിടികൂടിയതോടെ, എല്ലാ ഓഫീസുകളിലും വിശദമായ പരിശോധന നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിക്കുകയായിരുന്നു.
വെഹിക്കിൾ ഐഡന്‍റിഫിക്കേഷൻ നമ്പർ (വിഐഎൻ) എന്ന യുണീഖ് നമ്പർ കണ്ടെത്താൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഉടൻ ആർടി ഓഫീസുകളിൽ പ്രാബല്യത്തിൽ വരും. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ബിനോയ് വർഗീസ് വികസിപ്പിച്ചെടുത്ത ‘വിഐഎൻ ഡീകോഡർ’ സോഫ്റ്റ്‌വെയറിന്‍റെ വിശദാംശം മോട്ടാർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.