നടപ്പാക്കിയതു പകുതിയോളം പദ്ധതികൾ മാത്രം
Thursday, March 30, 2017 12:31 PM IST
തൃശൂർ: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരേയൊരു ദിവസം മാത്രം ശേഷിച്ചിരിക്കേ സംസ്ഥാനത്തു നടപ്പാക്കിയത് പകുതിയോളം പദ്ധതികൾ മാത്രം. മൊത്തം പദ്ധതിത്തുകയുടെ 52.70 ശതമാനം മാത്രമാണു തദ്ദേശ സ്ഥാപനങ്ങൾ ചെലവാക്കിയത്. ആകെ ബജറ്റ് തുകയായ 5,724.89 കോടി രൂപയിൽ 3,016.76 കോടി രൂപയാണു ചെലവാക്കിയത്. സാങ്കേതിക അനുമതി നേടിയവയിൽ 94,559 പദ്ധതികൾക്കാണ് ഇത്രയും തുക ചെലവാക്കിയത്.

സംസ്ഥാനത്ത് പദ്ധതിവിഹിതം നൂറു ശതമാനവും ചെലവാക്കിയത് ഒരേയൊരു പഞ്ചായത്ത്. എറണാകുളം ജില്ലയിലെ വാളകം പഞ്ചായത്ത് പതിനഞ്ചു ദിവസം മുമ്പേ എല്ലാ പദ്ധതികളും പൂർത്തീകരിച്ച് തദ്ദേശ വകുപ്പിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങി.

പദ്ധതി നടത്തിപ്പിൽ ഏറ്റവും പിറകിൽ കോർപറേഷനുകളാണ്. നാല്പതു ശതമാനത്തോളം മാത്രമാണ് കോർപറേഷനുകൾ ചെലവാക്കിയത്. ഏറ്റവും കൂടുതൽ ശതമാനം തുക ചെലവാക്കിയ ജില്ല പത്തനംതിട്ടയാണ്: 57.41 ശതമാനം. ഏറ്റവും കുറവ് 46.84 ശതമാനവുമായി വയനാട് ജില്ലയും.


ജില്ലാ പഞ്ചായത്തുകൾ ചെലവാക്കിയത് 55.66 ശതമാനമാണ്. ബജറ്റ് തുകയായ 658.59 കോടി രൂപയിൽ 366.55 കോടിരൂപ. ഗ്രാമപഞ്ചായത്തുകൾ 2977.21 കോടി രൂപയിൽ 1583.58 കോടി ചെലവാക്കിയപ്പോൾ 53.19 ശതമാനത്തിലെത്തി. നഗരസഭകൾ 52.59 ശതമാനമാണു ചെലവാക്കിയത്. 841.49 കോടി രൂപയിൽ 442.58 കോടി ചെലവാക്കി. കോർപറേഷനുകളുടെ 58 9.02 കോടി രൂപയിൽ ചെലവാക്കിയത് 234.56 കോടി രൂപ മാത്രമാണ്.

ഇനിയുള്ള ഒരു ദിവസം തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ ഓഫീസുകൾക്കും ജില്ലാ ട്രഷറികൾക്കും ഉൗണും ഉറക്കവുമില്ല. പദ്ധതി തുക ചെലവാക്കിയതായി കാണിക്കുന്നതിനുള്ള കുറുക്കുവഴികളും കണക്ക് അഡ്ജസ്റ്റുമെന്‍റുകളുമായി ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന മേധാവികളും തിരക്കിലാണ്.

ചെലവാക്കാത്ത തുക അടുത്ത സാമ്പത്തിക വർഷത്തേക്കു വകയിരുത്തുമെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതിനാൽ പദ്ധതിത്തുക ചെലവാക്കിയതായി രേഖകളുണ്ടാക്കാൻ മുൻവർഷങ്ങളിലേതുപോലുള്ള തിരക്ക് ഇത്തവണയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.