തടവുകാരെ മോചിപ്പിക്കുന്നതു ഹൈക്കോടതി തടഞ്ഞു
തടവുകാരെ മോചിപ്പിക്കുന്നതു ഹൈക്കോടതി തടഞ്ഞു
Wednesday, March 29, 2017 1:38 PM IST
കൊച്ചി: കൊടുംകുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരെ ശിക്ഷായിളവു നൽകി ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ആഘോഷങ്ങളുടെ പേരിൽ തടവുകാരെ മോചിപ്പിക്കുന്നതു ശരിയാണോയെന്നു ചോദിച്ച ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും വ്യക്തമാക്കി. കേരളപ്പിറവിയാഘോഷത്തിന്‍റെ പേരിൽ തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തൃശൂരിലെ പൊതുപ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.

ഇനിയൊരുത്തരവുണ്ടാകും വരെ ശിക്ഷയിളവു നൽകി തടവുകാരെ മോചിപ്പിക്കരുതെന്ന് നിർദേശിച്ച ഡിവിഷൻ ബെഞ്ച് ഹർജി ഏപ്രിൽ 12 ന് പരിഗണിക്കാൻ മാറ്റി. ജയിൽശിക്ഷയിൽ ഇളവു നൽകി തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ജയിൽ നിയമങ്ങളോ സർക്കാർ നയമോ ഉണ്ടെങ്കിൽ അക്കാര്യം ഉൾപ്പടെ വ്യക്തമാക്കി സർക്കാർ സമഗ്രമായ സത്യവാങ്മൂലം നൽകണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.


കൊലപാതകക്കേസുകളിലും പീഡനക്കേസുകളിലും പ്രതികളായവരെ ശിക്ഷായിളവു നൽകി വിട്ടയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇവർ പുറത്തിറങ്ങുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. രാഷ്‌ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളെ ഇക്കൂട്ടത്തിൽ മോചിപ്പിക്കുന്നുണ്ടെന്നും കേരളത്തിൽ രാഷ്‌ട്രീയ അക്രമങ്ങൾ പെരുകുന്നത് കണക്കിലെടുക്കാതെയാണ് പോലീസും ജയിൽ വകുപ്പും ചേർന്ന് പട്ടിക തയാറാക്കിയതെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.