ചോദ്യപേപ്പർ ചോർച്ച : ചെന്നിത്തല സത്യഗ്രഹം നടത്തി
ചോദ്യപേപ്പർ ചോർച്ച : ചെന്നിത്തല സത്യഗ്രഹം നടത്തി
Wednesday, March 29, 2017 1:03 PM IST
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യങ്ങൾ ചോർന്ന സംഭവം ആകസ്മികമല്ലെന്നും ഇടത് അധ്യാപക സംഘടന നടത്തിയ ചോദ്യപേപ്പർ കുംഭകോണമാണ് ഇതിനു പിന്നിലുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ചോദ്യപേപ്പറിനെ ചൊല്ലി ഉയർന്ന ആരോപണങ്ങളിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സത്യഗ്രഹ സമരത്തിൽ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുറ്റക്കാരായ അധ്യാപകരെ കയ്യാമം വച്ച് കൽത്തുറുങ്കിൽ അടയ്ക്കണമെന്നും സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പ് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയെ ഏൽപ്പിച്ചതാണ് ക്രമക്കേടുകൾക്കു കാരണമായത്. സാധാരണ നിലയിൽ എസ്ഇആർടിയാണ് ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള അധ്യാപകരുടെ പട്ടിക തയാറാക്കുന്നത്. ഈ പട്ടികയിൽ നിന്നു തെരഞ്ഞെടുക്കുന്ന അധ്യാപകരാണ് ചോദ്യപേപ്പർ തയാറാക്കിയിരുന്നത്.
എന്നാൽ ഇത്തവണ കെഎസ്ടിഎ നൽകിയ പട്ടികയിൽ നിന്നാണ് അധ്യാപകരെ തെരഞ്ഞെടുത്തത്. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

വിദ്യാഭ്യാസമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ധാർമികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ രവീന്ദ്രനാഥ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നു കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.


മുൻമന്ത്രി പി.കെ. അബ്ദുറബ്ബ്, യുഡിഎഫ് നേതാക്കളായ എ.എ. അസീസ്, ജോണി നെല്ലൂർ, സി.പി.ജോണ്‍, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, പി.ടി. തോമസ്, എൽദോസ് കുന്നപ്പള്ളി, ഇബ്രാഹിം കുഞ്ഞ്, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശൻ, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, ലതികാ സുഭാഷ്, ജോസഫ് വാഴയ്ക്കൻ, ശൂരനാട് രാജശേഖരൻ, ജ്യോതികുമാർ ചാമക്കാല, മണ്‍വിള രാധാകൃഷ്ണൻ, സെക്രട്ടറിമാരായ മണക്കാട് സുരേഷ്, എം.എം. നസീർ, ആർ. വൽസലൻ, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻക്കര സനൽ, മുൻ സ്പീക്കർ എൻ. ശക്തൻ, മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ മന്ത്രി കെ. സുരേന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

ഹിയറിംഗ് നടത്തി

തിരുവനന്തപുരം: പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പർ വിവാദം സംബന്ധിച്ച് ചോദ്യപ്പേപ്പർ തയാറാക്കിയ അധ്യാപകൻ സുജിത്തിന്‍റെ ഹിയറിംഗ് നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഹിയറിംഗ് നടത്തിയത്. താൻ ചോദ്യപേപ്പർ തയാറാക്കിയത് ആരുടെ കൈയിൽ നിന്നും ചോദ്യം വാങ്ങിയിട്ടില്ലെന്നും സ്വന്തമായി തയാറാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ ചോദ്യപേപ്പർ ഡിപിഐയുടെ ഒരുക്കം പദ്ധതി, പൂൾ എന്നിവയുടെ സഹായത്തോടെയാണ് തയാറാക്കിയതെന്നു സുജിത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.