നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് : ഉതുപ്പ് വർഗീസ് അറസ്റ്റിൽ
നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് : ഉതുപ്പ് വർഗീസ് അറസ്റ്റിൽ
Wednesday, March 29, 2017 12:34 PM IST
കൊച്ചി: കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്‍റിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കോട്ടയം പുതുപ്പള്ളി മൈലക്കാട്ടിൽ ഉതുപ്പ് വർഗീസി(50) നെ സിബിഐ അറസ്റ്റു ചെയ്തു.

ഇന്നലെ പുലർച്ചെ മൂന്നേകാലോടെ നെടുന്പാശേരി വിമാനത്താവളത്തിൽ അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലെത്തിയ ഉതുപ്പ് വർഗീസിനെ സിബിഐ കൊച്ചി യൂണിറ്റാണ് പിടികൂടിയത്. വൈകുന്നേരത്തോടെ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡു ചെയ്തു.

പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നും കുടുതൽ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് സിബിഐ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതി ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഇവ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഉതുപ്പ് വർഗീസ് അടക്കം എട്ടുപേർക്കെതിരെ സിബിഐ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിന് ഒത്താശ ചെയ്ത പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എൽ.അഡോൽഫാണ് കേസിലെ ഒന്നാം പ്രതി. അൽ സറാഫാ ട്രാവൽ സ് ആൻഡ് മാൻപവർ കണ്‍സൾട്ടൻസി ഉടമ ഉതുപ്പ് വർഗീസ്, അൽ സറാഫയിലെ ജോലിക്കാരായ ജെസി, കെ.എസ്.പ്രദീപ്, സുരേഷ് ഫോറക്സ് ഉടമ വി.എസ്.സുരേഷ് ബാബു, മലബാർ ഫോറിൻ എക്സ്ചേഞ്ച് ഉടമ അബ്ദുൽ നസീർ, ഉതുപ്പ് വർഗീസിന്‍റെ ഭാര്യ സൂസൻ തോമസ് എന്നിവർക്കെതിരെയായിരുന്നു കുറ്റപത്രം.

രണ്ടര വർഷത്തോളമായി അബുദാബിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഉതുപ്പ് വർഗീസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2015 മാർച്ച് 30ന് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായ ഉതുപ്പിനോട് ഈ മാസം 31 നകം കീഴടങ്ങണമെന്ന് കോടതിയുടെ നിർദേശം ഉണ്ടായിരുന്നു. ഇതനുസരിച്ച് ഇദ്ദേഹം കീഴടങ്ങാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ നഴ്സിംഗ് റിക്രൂട്ട്മെന്‍റിന്‍റെ പേരിൽ ഉതുപ്പ് വർഗീസ് 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

എറണാകുളം എംജി റോഡിൽ പ്രവർത്തിച്ചിരുന്ന അൽസറഫ മാൻപവർ ഏജൻസിയുടെ മറവിലായിരുന്നു തട്ടിപ്പ്. 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അൽസറാഫ ഏജൻസിയുമായി ഉണ്ടാക്കിയിരുന്നത്.

സർക്കാർ വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളിൽനിന്ന് 19,500 രൂപ മാത്രമേ ഇടക്കാൻ പാടുള്ളൂ. എന്നാൽ അൽസറാഫ ഒരാളിൽനിന്ന് 19.5 ലക്ഷം രൂപ വീതമാണ് ഈടാക്കിയത്. 19,500.00 എന്നതിലെ ദശാംശം മാറ്റി 19,50,000 ആക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ഇങ്ങനെ 300 കോടി രൂപയോളം വർഗീസ് ഉതുപ്പ് തട്ടിയെടുത്തെന്നാണ് സിബിഐ കണ്ടെത്തിയത്.
ആരോഗ്യ മന്ത്രാലയത്തിൽ നിയമനം നൽകാമെന്ന ഉറപ്പിൽ കുവൈറ്റിലെത്തിച്ച നഴ്സുമാർക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ നിയമനം നൽകി എന്നും ഉതുപ്പിനെതിരേ പരാതിയുണ്ട്.

ആരോഗ്യ മന്ത്രാലയത്തിലെ നിയമനത്തിനെന്ന പേരിൽ 22 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അഞ്ച് ലക്ഷം മാത്രം സർവീസ് ചാർജുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഉദ്യോഗാർഥികളെ മാറ്റുകയായിരുന്നു. ഇതിലൂടെ മാത്രം 119 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഉതുപ്പും സംഘവും നടത്തി. നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പിനെ ഇന്‍റർപോൾ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉതുപ്പ് കുവൈത്തിൽ നിന്ന് മുങ്ങി. പിന്നീട് ഉതുപ്പ് അബുദാബിയിലുണ്ടെന്ന വിവരം ലഭിച്ചിരുന്നു. അബുദാബിയിൽ വച്ച് ഇന്‍റർപോൾ ഇയാളെ പിടികൂടിയിരുന്നു. എന്നാൽ ഉന്നതബന്ധങ്ങളുപയോഗിച്ച് ജാമ്യം നേടുകയായിരുന്നു.

തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ അപേക്ഷയെത്തുടർന്ന് ഇന്‍റർപോൾ ഉതുപ്പ് വർഗീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍റർപോൾ വെബ്സൈറ്റിലെ വാണ്ടഡ് പേഴ്സൻസ് വിഭാഗത്തിൽ ഇയാളെക്കുറിച്ച് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. തുടർന്ന് ഇയാൾ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. കേരള ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.