ബിനാലെ മൂന്നാംലക്കം ഇന്നവസാനിക്കും
Tuesday, March 28, 2017 2:10 PM IST
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന് ഇന്നു തിരശീല വീഴും. 108 ദിവസം നീണ്ടുനിന്ന കലാപ്രദർശനം കാണാൻ ഇതുവരെ ആറു ലക്ഷത്തോളം പേരാണ് എത്തിയത്. 31 രാജ്യങ്ങളിൽ നിന്നായി 97 ആർട്ടിസ്റ്റുകൾ ബിനാലെയിൽ പങ്കെടുത്തു.

ഇവരുടെ 100 സൃഷ്ടികൾ സന്ദർശകർക്കു വിരുന്നൊരുക്കി. കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ വൈകുന്നേരം 5.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ മന്ത്രി എ. കെ. ബാലൻ മുഖ്യാതിഥിയാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

കൊച്ചി മേയർ സൗമിനി ജെയിൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.വി. തോമസ് എംപി, എംഎൽഎമാരായ ഹൈബി ഈഡൻ, കെ.ജെ. മാക്സി, മുൻമന്ത്രി എം.എ. ബേബി തുടങ്ങിയവരും സംബന്ധിക്കും.


ബിനാലെയുടെ സമഗ്ര വിവരണം ക്യൂറേറ്റർ സുദർശൻ ഷെട്ടി സദസിൽ അവതരിപ്പിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി സ്വാഗതവും സെക്രട്ടറി റിയാസ് കോമു നന്ദിയും പറയും. തൈക്കൂടം ബ്രിഡ്ജിന്‍റെ സംഗീത വിരുന്നാണ് സമാപന ചടങ്ങിന്‍റെ പ്രധാന ആകർഷണം. സൂരജ് മണിയും ദി തത്വ ട്രിപ്പിന്‍റെയും പരിപാടിയോടെയാണ് സംഗീതനിശ ആരംഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.