പ്ലസ്ടു ജേർണലിസം പരീക്ഷയിലെ ചോദ്യങ്ങൾ പ്ലസ് വണ്ണിലേത്
Tuesday, March 28, 2017 1:55 PM IST
തിരുവനന്തപുരം: പത്താം ക്ലാസ്, ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളെ സംബന്ധിച്ചുള്ള പരാതികളും വിവാദങ്ങളും അവസാനിക്കുന്നില്ല. പരാതിയെത്തുടർന്ന് പത്താം ക്ലാസ് കണക്കു പരീക്ഷ 30 നു വീണ്ടും നടത്താൻ തീരുമാനിച്ചതിനു പിന്നാലെ പ്ലസ്ടു ജ്യോഗ്രഫി പരീക്ഷയും വിവാദത്തിലായി. ഇതിലും അന്വേഷണം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ പത്താം ക്ലാസ് ഹിന്ദി ചോദ്യപേപ്പർ, പ്ലസ്ടു ജേർണലിസം, പ്ലസ് വണ്‍ മലയാളം ചോദ്യപേപ്പറുകളെക്കുറിച്ചാണ് ഇന്നലെ പരാതി ഉയർന്നത്.

ഹയർ സെക്കൻഡറി ജ്യോഗ്രഫി പരീക്ഷയിൽ മോഡൽപരീക്ഷയിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചു എന്നാണു പരാതി. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറെ വിദ്യാഭ്യാസ മന്ത്രി നിയോഗിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് പ്ലസ്ടു ജേർണലിസം പരീക്ഷയെ സംബന്ധിച്ച് പരാതി ഉയർന്നത്. പരീക്ഷയ്ക്കു വന്ന ഒമ്പത് ചോദ്യങ്ങൾ പ്ലസ് വണ്‍ പാഠഭാഗത്തു നിന്നുള്ളതായിരുന്നു എന്നാണു പരാതി. മൂന്നു ചോദ്യങ്ങൾ ഒൗട്ട് ഓഫ് സിലബസുമായിരുന്നു. ഇത്തരത്തിൽ 25 മാർക്കിന്‍റെ ചോദ്യങ്ങളാണ് വിദ്യാർഥികളെ കുഴക്കിയത്.


പ്ലസ് വണ്‍ മലയാളം ചോദ്യ പേപ്പറിനെക്കുറിച്ചും വ്യാപകമായ പരാതി ഇന്നലെ ഉയർന്നു. സച്ചിൻ ടെൻഡുൽക്കറുടെ വിടവാങ്ങൽ പ്രസംഗത്തിന്‍റെ ഒരു ഭാഗം ഇംഗ്ലീഷിൽ ചോദ്യപേപ്പറിൽ അച്ചടിക്കുകയും ഇതിനെ ആസ്പദമാക്കി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തതാണ് പരാതിക്കിടയാക്കിയത്. ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്യാനുള്ള ചോദ്യമല്ല ഇതെന്നും വിദ്യാർഥികൾ പറയുന്നു.

എസ്എസ്എൽസി ഹിന്ദി ചോദ്യപേപ്പറിൽ ഒമ്പത് തെറ്റുകളുള്ളതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെ അവസാനിച്ചു.എസ്എസ്എൽസി പരീക്ഷ നാളെ അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.