മിഷേലിന്‍റെ മരണം: കൊലപാതക സൂചനകളില്ലെന്നു ക്രൈംബ്രാഞ്ച്
മിഷേലിന്‍റെ മരണം: കൊലപാതക സൂചനകളില്ലെന്നു ക്രൈംബ്രാഞ്ച്
Tuesday, March 28, 2017 1:55 PM IST
കൊച്ചി: കൊച്ചി കായലിൽ സിഎ വിദ്യാർഥി മിഷേൽ ഷാജിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നിട്ടും ആത്മഹത്യയാണെന്ന ലോക്കൽ പോലീസിന്‍റെ കണ്ടെത്തലിൽതന്നെയാണു ക്രൈംബ്രാഞ്ചും. മിഷേലിന്‍റെ ശരീരത്തിൽ മരണത്തിനു കാരണമായേക്കാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നും കായലിലെ ഉപ്പു കലർന്ന ജലമാണു മരണത്തിനു കാരണമായതെന്നുമാണു പരിശോധനാ ഫലത്തിൽ പറയുന്നത്.

മിഷേൽ ലൈംഗികപീഡനത്തിന് ഇരയായിട്ടുള്ളതായി കണ്ടെത്തിയിട്ടില്ല. പരിശോധനാ റിപ്പോർട്ടിൽ കൊലപാതക സൂചനകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കേസ് അന്വേഷണത്തിന്‍റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി പി.കെ. മധു പറഞ്ഞു. കാക്കനാട്ടെ റീജണൽ ലാബിലാണു പരിശോധന നടന്നത്. മിഷേലിനെ ബോട്ടിൽ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയശേഷം കായലിൽ ഉപേക്ഷിച്ചതാകാമെന്ന പിതാവ് ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. അതേസമയം കേസിൽ പിടി യിലുള്ള ക്രോണിൻ അലക്സാണ്ടറുടെ ഫോണിന്‍റെ വിദഗ്ധപരിശോധന തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടക്കുന്നുണ്ടെങ്കിലും അതിലും കേസിനു പ്രയോജനകരമായ പുതിയതെളിവുകൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഇക്കാരണത്താലാണു ഫോണ്‍ പരിശോധനാഫലം വൈകുന്നതെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു. ക്രോണിൻ നശിപ്പിച്ച ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും വീണ്ടെടുക്കുന്നതിനായിരുന്നു ഫോണ്‍ പരിശോധനയ്ക്കായി അയച്ചത്. മിഷേലിനെ കാണാതായതിനു തൊട്ടുതലേദിവസത്തെ ഫോണ്‍വിളികളും സന്ദേശങ്ങളുമാണു പരിശോധിക്കുന്നത്. ക്രോണിൻ മിഷേലിനയച്ച സന്ദേശങ്ങൾ എന്തൊക്കെയാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമാകുന്നതോടെ മിഷേലിന്‍റെ മരണകാരണം സംബന്ധിച്ചു കൂടുതൽ വ്യക്തത വരുമെന്നു ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.