കോഫി ഹൗസ് ജീവനക്കാർ പട്ടിണിയിലേക്ക്
Tuesday, March 28, 2017 1:55 PM IST
തൃശൂർ: നീളൻ തലപ്പാവും വെള്ള യൂണിഫോമും അണിഞ്ഞ് കൊതിയൂറുന്ന മണവും രുചിയുമുള്ള ഭക്ഷണം ചൂടോടെ വിളമ്പുന്ന ഇന്ത്യൻ കോഫി ഹൗസിലെ 2500 ജീവനക്കാർ പട്ടിണിയിലേക്ക്. തൃശൂർ മുതൽ തെക്കൻ ജില്ലകളിലെ 58 കോഫി ഹൗസുകളുടെ ഭരണസമിതിയായ ഇന്ത്യൻ കോഫി ബോർഡ് സഹകരണ സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്.

രണ്ടു ദിവസത്തിനകം കോടതിയോ സർക്കാരോ കനിഞ്ഞില്ലെങ്കിൽ മാലോകരെ ഉൗട്ടുന്നവർക്കു മാർച്ച് മാസത്തെ ശമ്പളം കിട്ടില്ല. ഇന്ത്യൻ കോഫി ബോർഡ് സഹകരണ സംഘം പിടിച്ചെടുക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾക്കെതിരേ കോഫി ഹൗസ് ജീവനക്കാരും കുടുംബാംഗങ്ങളും നടത്തുന്ന പോരാട്ടം ഒരു മാസം പിന്നിട്ടു.

കഴിഞ്ഞ മാസം 25 നാണ് ഭരണ സമിതി പിരിച്ചുവിട്ടുകൊണ്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ചുമതലയേൽക്കാൻ അഡ്മിനിസ്ട്രേറ്ററെ അനുവദിക്കാതെ ജീവനക്കാർ അന്നുതന്നെ ഉപരോധ സമരവും തുടങ്ങി. കനത്ത പോലീസ് സുരക്ഷാസന്നാഹങ്ങളോടെ അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കാൻ പലതവണ എത്തിയെങ്കിലും തൊഴിലാളികൾ ശക്തമായി ചെറുത്തു.

തൽസ്ഥിതി തുടരാൻ ഹൈക്കോടതിയുടെ ഉത്തരവു നിലനിൽക്കേ, കഴിഞ്ഞ 18 ന് ഒരു സംഘം ആളുകൾ പട്ടാപ്പകൽ ഓഫീസിന്‍റെ താഴു തകർത്ത് മിനിറ്റ്സ് ബുക്ക് അടക്കമുള്ള രേഖകൾ കൊള്ളയടിച്ചു.

സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള കോഫി ബോർഡ് സഹകരണ സംഘത്തിന്‍റെ ഭരണം സിഐടിയുവിന്‍റെ കൈകളിൽ ഏല്പിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങൾ ഇതോടെ കൂടുതൽ വിവാദമായി. ഈ സാഹചര്യത്തിൽ പിടിച്ചെടുക്കൽ യത്നം സർക്കാരിനും സിപിഎമ്മിനും അപമാനമായി മാറുകയുംചെയ്തു.

സർക്കാ ർ നിലപാടിനെതിരേ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സമരപ്പന്തലിലെത്തി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജേശഖരൻ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. കോഫി ബോർഡിലെ ഇടപെടൽ പാർട്ടിക്കും സർക്കാരിനും ക്ഷീണമുണ്ടാക്കിയെന്നു സിപിഎം ജില്ലാ ഘടകം സംസ്ഥാന കമ്മിറ്റിക്കു റിപ്പോർട്ടു നൽകി.


കോടതിവിധി വരാതെ അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കേണ്ടതില്ലെന്ന് ഇതോടെ തീരുമാനമായി. ഭരണം പിടിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇ. സലാഹുദീനെ വയനാട്ടിലേക്കു സ്ഥലംമാറ്റുകയും ചെയ്തു.

സഹകരണ സംഘത്തിൽ 2,500 അംഗങ്ങളാണുള്ളത്. 2004 വരെ സിഐടിയുവിന്‍റെ ഭരണമായിരുന്നു. ദുർഭരണവും ഭീമമായ നഷ്ടക്കച്ചവടവുമായപ്പോൾ സഹകരണവേദി എന്ന പേരിൽ എല്ലാവരും സംഘടിച്ച് സിഐടിയുവിനെ പുറത്താക്കി 2004 ൽ ഭരണം പിടിച്ചു. ജൂണ്‍ മാസംവരെയാണു നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 1734 വോട്ടിൽ 1500 വോട്ടും സഹകരണ വേദിക്കൊപ്പമായിരുന്നു. ഇരുന്നൂറ്റമ്പതോളം വോട്ടുമാത്രമാണു സിഐടിയുവിനു ലഭിച്ചത്.

മൂന്നു മാസം മുമ്പ് സിഐടിയു സഹകരണ, വ്യവസായ മന്ത്രിമാർക്കു പരാതി നൽകിയിരുന്നു. ധൂർത്ത്, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പരാതി. ഇതിന്‍റെ അടി സ്ഥാനത്തിലാണു ഭരണസമിതി പിരിച്ചുവിട്ട് ആറു മാസത്തേക്ക് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. എന്നാൽ, സിഐടിയുവിന്‍റെ പിടിയിൽനിന്നു മാറിയശേഷം സ്ഥാപനം 2006 മുതൽ ലാഭത്തിലാണ് എന്നതാണ് ശ്രദ്ധേയം.

ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതു നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് സംഘം പ്രസിഡന്‍റ് ഇ.എസ്. ജോജി, സെക്രട്ടറി എസ്.എസ്. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ഏഴു ജില്ലകളിലായി പ്രവർത്തിക്കുന്ന സംഘത്തിനെതിരേ നടപടിയെടുക്കാൻ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അധികാരത്തേയും കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സഹകരണ വേദി സെക്രട്ടറി സി.ഡി. സുരേഷ്, പ്രസിഡന്‍റ് പദ്മപാദൻ നായർ, ഭരണ സമിതി ഡയറക്ടർ വി.ടി. വർഗീസ് എന്നിവരാണു സഹകരണവേദിയുടെ ഇതര നേതാക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.