ഇടിസികൾ ഇനി കിലയുടെ മികവിന്‍റെ കേന്ദ്രങ്ങൾ
ഇടിസികൾ  ഇനി കിലയുടെ മികവിന്‍റെ കേന്ദ്രങ്ങൾ
Tuesday, March 28, 2017 1:40 PM IST
തളിപ്പറമ്പ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷൻ (കില) സംസ്ഥാനത്ത് ദേശീയപ്രാധാന്യമുള്ള മൂന്ന് മികവിന്‍റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, തൃശൂരിലെ മണ്ണുത്തി, കണ്ണൂര്‍ ജില്ലയിലെ കരിമ്പം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. ഗ്രാമവികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വികസന പരിശീലന കേന്ദ്രങ്ങളാണ് (ഇടിസി) കില ഏറ്റെടുക്കുന്നത്. മൂന്നു കേന്ദ്രങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിശീലനങ്ങളാണു നടക്കുക.കൊട്ടാരക്കരയില്‍ കില സെന്‍റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്‍റ്, മണ്ണൂത്തിയില്‍ കില സെന്‍റർ ഫോര്‍ ഗുഡ് ഗവേണന്‍സ്, കരിമ്പത്ത് കില സെന്‍റർ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്‍റ് ആൻഡ് ഓര്‍ഗാനിക് ഫാമിംഗ് എന്നിങ്ങനെ പേരുമാറ്റം പൂര്‍ത്തിയായി. ഇപ്പോള്‍ ഗ്രാമവികസന വകുപ്പിന് കീഴില്‍ ഉദ്യോഗസ്ഥര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമുള്ള സര്‍ക്കാര്‍തല പരിശീലനങ്ങളാണ് ഇവിടങ്ങളില്‍ നടന്നുവരുന്നത്. ഇടിസികള്‍ ഗ്രാമവികസന വകുപ്പില്‍ നിന്നു തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലേക്കു പൂര്‍ണതോതില്‍ മാറ്റുന്നതു സംബന്ധിച്ച വകുപ്പുതല നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് കില ഡയറക്ടര്‍ ഡോ.പി.പി. ബാലന്‍ പറഞ്ഞു. ധനകാര്യവകുപ്പുമായുള്ള ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇടിസി പൂര്‍ണതോതില്‍ തദ്ദേശഭരണ വകുപ്പിന് കീഴിലാവും.

1952 ല്‍ ഗാന്ധിയന്‍ രീതിയില്‍ ഗ്രാമസേവകന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് കരിമ്പത്ത് ജില്ലാ കൃഷിഫാമിന് സമീപം 25 ഏക്കറില്‍ ഗ്രാമസേവക് ട്രെയിനിംഗ് സെന്‍റര്‍ ആരംഭിച്ചത്. എം.ടി.വാസുദേവന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ഗ്രാമസേവക് പരിശീലനത്തിന് എത്തിയിരുന്നു.
25 ഏക്കര്‍ സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ മാറ്റി മാലിന്യസംസ്‌കരണത്തിനും ജൈവകൃഷിക്കുമുള്ള പരിശീലന കേന്ദ്രവും ഡമോണ്‍സ്‌ട്രേഷന്‍ സെന്‍ററും ആരംഭിക്കും. ഗ്രാമസേവകര്‍ കൃഷിപരിശീലനം നേടുന്നതിനായി ഉപയോഗപ്പെടുത്തിയ അഞ്ച് ഏക്കര്‍ വയല്‍ ഉള്‍പ്പെടെയാണ് ഇന്നത്തെ കരിമ്പം ഇടിസി. 65 വര്‍ഷം പഴക്കമുള്ള ഈ സ്ഥാപനത്തിന്‍റെ സമൂലമായ മാറ്റമാണ് കില ഏറ്റെടുക്കുന്നതോടെയുണ്ടാകുക. അന്തര്‍ദേശീയതലത്തിലുള്ള പരിശീലനത്തിനും ഇതു വേദിയാകും. കിലയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നതിന് മുമ്പായി ഇടിസികളുടെ മാറ്റം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഡോ.പി.പി.ബാലന്‍. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം നാളെ കരിമ്പം ഇടിസി സന്ദര്‍ശിക്കും.

കെ.പി.രാജീവന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.