ബംഗ്ലാദേശ് പെണ്‍കുട്ടിക്ക് പീഡനം: പ്രതികൾക്കു ജീവപര്യന്തവും 10 വർഷം കഠിന തടവും
Tuesday, March 28, 2017 1:20 PM IST
കോഴിക്കോട്: ബംഗ്ലാദേശ് പെണ്‍കുട്ടിയെ ജോലിവാഗ്ദാനം ചെയ്ത‌് തട്ടിക്കൊണ്ടുവന്ന് കോഴിക്കോട്ടെ ലോഡ്ജിൽ പീഡിപ്പിച്ച കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. എറണാകുളം കടവന്ത്ര ആനാംതുരുത്തിപ്പാറ ഷമീറിനെ(46)യാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയുന്ന എരഞ്ഞിപ്പാലത്തെ പ്രത്യേക ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ. പിഴ ഒന്നിച്ച് അടച്ചാൽ മതി.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. നാലാം പ്രതി മലപ്പുറം വൈലത്തൂർ അതൃശേരി ഈങ്ങോപ്പടലിൽ ജാഫറലി(35)ക്ക് 10 വർഷമാണ് കഠിന തടവ്. 25,000 രൂപ പിഴയും അടയ്ക്കണം. ഇല്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

2014 ഏപ്രിൽ രണ്ടിനാണ് സംഭവം. ബംഗ്ലാദേശ് പെണ്‍കുട്ടിയെ ബംഗളൂരുവിൽ ജോലി വാഗ്ദാനംചെയ്ത് പിതൃസഹോദര പുത്രൻ ജിയാമലിയും ഭാര്യ ഹസ്നയുമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആറുപേർക്കെതിരെയാണ് ആദ്യം കേസ് ചുമത്തിയത്. എന്നാൽ, പ്രതികളായ ചോട്ടി, ഹസ്ന എന്നിവരെ പിടികൂടാനായില്ല. കുട്ടിയെ കടത്തുന്നതിന് അപ്പു എന്നൊരാളും ചോട്ടിയെ സഹായിക്കാനുണ്ടായിരുന്നു. ജിയാമലി, അപ്പു, ജാഫറലി, ഷമീർ എന്നിവരെ പൊലീസ് പിടികൂടിയെങ്കിലും ജിയാമലിയും അപ്പുവും ജാമ്യത്തിലിറങ്ങി മുങ്ങി. ഇവർ പിന്നീട് വിചാരണയ്ക്കും ഹാജരായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.