നാടോടിയുവതിയുടെ മക്കൾ ശിശുക്ഷേമസമിതിയിലേക്ക്
Tuesday, March 28, 2017 1:20 PM IST
ഇരിട്ടി: ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളെ മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറും. ശോഭയുടെ മക്കളായ ആര്യൻ, അമൃത എന്നിവരെയാണ് ശിശുക്ഷേമ സമിതിയിലെത്തിക്കുന്നത്. മുംബൈയില്‍ കണ്ടെത്തി ഇരിട്ടിയിലെത്തിച്ച കുട്ടികൾ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം ഇപ്പോൾ പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലാണു കഴിയുന്നത്.

കുട്ടികളുടെ പിതൃസഹോദരി കാവ്യ മലപ്പുറം പാണ്ടിക്കാടാണ് താമസം. കുട്ടികളെ ഇവർ സംരക്ഷിക്കാമെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കാവ്യക്കായില്ല. ഇതേത്തുടര്‍ന്ന് കുട്ടികളെ പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു. ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറിയാൽ കുട്ടികളെ കാവ്യക്ക് വിട്ടുനല്കും.


ശോഭയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്തമകൻ ആര്യന്‍റെ മൊഴി ഇതുവരെ തലശേരി സിജെഎം കോടതിയില്‍ രേഖപ്പെടുത്തിയില്ല. ഇതിനുള്ള അപേക്ഷ കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐ പി. സുനില്‍കുമാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 15ന് പുലര്‍ച്ചെ മാതാവ് ശോഭയെ കാമുകനും ശോഭയുടെ മാതൃസഹോദരീ ഭര്‍ത്താവുമായ മഞ്ജുനാഥ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നതു കണ്ടതായി ആറു വയസുകാരനായ ആര്യന്‍ പോലീസിനോടു പറഞ്ഞിരുന്നു. സാഹചര്യത്തെളിവ് മാത്രമുള്ള ഈ കേസില്‍ ദൃക്‌സാക്ഷി മൊഴിയിലൂടെ കേസ് കോടതിയില്‍ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.