തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷ ഇന്നലെ അവസാനിച്ചു. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് 4,61,230 വിദ്യാർഥികളും രണ്ടാം വർഷത്തെ പരീക്ഷയ്ക്ക് 4,42,434 വിദ്യാർഥികളുമാണ് ഇക്കുറി രജിസ്റ്റർ ചെയ്തിരുന്നത്. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 2,050 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നിന് ആരംഭിക്കും. 70 കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം നടത്തുന്നത്.
ഹയർ സെക്കൻഡറി രണ്ടാം വർഷത്തിൽ 3,70,669 റഗുലർ വിദ്യാർഥികളും 23912 കംപാർട്ട്മെന്റൽ വിദ്യാർഥികളും 71,765 ഓപ്പണ്‍ സ്കൂൾ വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഒന്നാം വർഷത്തിൽ 3,79,438 വിദ്യാർഥികൾ റഗുലറായി രജിസ്റ്റർ ചെയ്തപ്പോൾ 80,128 വിദ്യാർഥികൾ ഓപ്പണ്‍ സ്കൂൾ ആയി രജിസ്റ്റർ ചെയ്തു.
ഹയർ സെക്കൻഡറിയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിൽ നിന്നാണ്. 1,55,986 വിദ്യാർഥികളാണ് പരീക്ഷയ്ക്കെത്തിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന സ്കൂൾ 986 പേരെ പരീക്ഷയ്ക്കിരുത്തിയ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളാണ്. ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. 23,185 വിദ്യാർഥികളാണ് വനയാട്ടിൽ പരീക്ഷ എഴുതിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.