പുതിയ മന്ത്രി മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം
Monday, March 27, 2017 1:25 PM IST
തിരുവനന്തപുരം: അശ്ലീല ടെലിഫോണ്‍ സംഭാഷണ വിവാദത്തെത്തുടർന്നു രാജിവയ്ക്കേണ്ടിവന്ന എ.കെ. ശശീന്ദ്രനു പകരം പുതിയ മന്ത്രി ഉടൻ ഉണ്ടാകില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ.

മന്ത്രി രാജിവയ്ക്കേണ്ടിവന്ന സാഹചര്യവും ബന്ധപ്പട്ട മറ്റു രാഷട്രീയ കാര്യങ്ങളും ഇടതുമുന്നണി യോഗം വിശദമായി ചർച്ച ചെയ്യും. അതിനുശേഷമേ പുതിയ മന്ത്രി വേണമോയെന്ന കാര്യത്തിൽ എൽഡിഎഫ് തീരുമാനമെടുക്കൂ. ശശീന്ദ്രനു പകരം എൻസിപിയുടെ രണ്ടാമത്തെ എംഎൽഎയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ ഇടതുമുന്നണിയിൽ മാത്രമല്ല എൻസിപി സംസ്ഥാന നേതൃത്വത്തിലും ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ മന്ത്രിയെന്നത് ഇടതുമുന്നണിക്കും തലവേദനയാണ്.

പത്തു മാസം പിന്നിട്ട പിണറായി വിജയൻ മന്ത്രിസഭയുടെ പ്രവർത്തനം മെച്ചപ്പെട്ടതല്ലെന്ന വിമർശനം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം നേതൃയോഗങ്ങളിൽ ശക്തമായി ഉയർന്നിരുന്നു. തെറ്റു കണ്ടാൽ തിരുത്താൻ പാർട്ടി മടിക്കില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പറഞ്ഞതും ഭരണത്തെക്കുറിച്ചുള്ള പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ നീരസം പ്രകടമാക്കുന്നതായിരുന്നു. ഇതിനിടയിലാണു ഫോണ്‍ സംഭാഷണ വിവാദമുയർന്നതും മണിക്കൂറുകൾക്കുള്ളിൽ മന്ത്രി രാജിവച്ചതും.

രണ്ട് എംഎൽഎമാരുള്ള എൻസിപിക്കു ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ മറ്റെയാൾക്കു മന്ത്രിസ്ഥാനം നൽകുന്നതിൽ ആ പാർട്ടിക്കു തടസങ്ങളൊന്നും ഉണ്ടാകേണ്ട കാര്യമില്ല. എൻസിപി തീരുമാനിച്ചാൽ പാർട്ടിയുടെ കുട്ടനാട് എംഎൽഎതോമസ് ചാണ്ടി മന്ത്രിയാകും. ഇക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരം മാത്രമേ എൻസിപി സംസ്ഥാന നേതൃത്വത്തിന് ആവശ്യമുള്ളു.

തോമസ് ചാണ്ടിയോടു സിപിഎമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. അതു സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഈ അതൃപ്തി തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തിന് ഇപ്പോൾ തടസമല്ലെന്നു പറയാൻ കഴിയില്ല. എന്നാൽ, മന്ത്രിയെ സംബന്ധിച്ചു എൻസിപിയാണ് തീരുമാനിക്കേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞതു തോമസ് ചാണ്ടിക്കു സന്തോഷം നൽകുന്നതാണ്.


തോമസ് ചാണ്ടി മന്ത്രിയാകുന്നതിനോടു പാർട്ടി നേതൃത്വത്തിലുള്ള പലർക്കും മാനസികമായി യോജിപ്പില്ല. തോമസ് ചാണ്ടിക്കു പകരം മറ്റൊരാൾ ഇല്ലാത്തതാണു എൻസിപി നേതൃത്വത്തെ കുഴയ്ക്കുന്നത്. തോമസ് ചാണ്ടിയോടുള്ള ഇഷ്ടക്കുറവിന്‍റെ പേരിൽ മന്ത്രിസ്ഥാനം വേണ്ടെന്നു വയ്ക്കാനൊന്നും എൻസിപി മുതിരില്ല. അതിനാൽ എത്രയും പെട്ടെന്നു പുതിയ മന്ത്രിയുടെ കാര്യത്തിൽ എൻസിപിയുടെ ആവശ്യപ്രകാരം ഇടതുമുന്നണി നേതൃത്വത്തിനു തീരുമാനമെടുക്കേണ്ടിവരും.

കേരളത്തിൽ മാത്രമാണ് എൻസിപി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ കോണ്‍ഗ്രസിനൊപ്പമാണ്. അടുത്തയിടെ അഞ്ചു സംസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പു നടന്നപ്പോൾ ഗോവയിൽ എൻസിപി എംഎൽഎ ബിജെപിയെ പിന്തുണയ്ക്കുന്ന അവസ്ഥയും ഉണ്ടായി. ഇപ്പോൾ രാജിവച്ച മന്ത്രി എ.കെ. ശശീന്ദ്രൻ ഗോവയിൽ എൻസിപി സ്ഥാനാർഥിക്കായി പ്രചാരണത്തിനും പോയിരുന്നു. ഗോവയിലെ എൻസിപിയുടെ നിലപാടു ചൂണ്ടിക്കാട്ടി പുതിയ മന്ത്രിയുടെ പ്രവേശനത്തെ എതിർക്കാൻ സിപിഎമ്മോ ഇടതുമുന്നണിയിലെ മറ്റു പാർട്ടികളോ തയാറാകില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയിൽ ഒരു അഴിച്ചുപണിക്കു സാധ്യത ഇല്ലാതെയില്ല. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. സിപിഎം സംസ്ഥാന സമിതിയിൽ ചില വകുപ്പുകളെ സംബന്ധിച്ചു വലിയ വിമർശനമാണുയർന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

സംസ്ഥാന സമിതി പിരിഞ്ഞ ശേഷം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിൽ പ്രത്യേക കൂടിക്കാഴ്ചയും നടന്നു. മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു ചെയ്യണമെന്ന നിർദേശവും യെച്ചൂരി മുഖ്യമന്ത്രിക്കു നൽകിയതായാണു വിവരം. സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവേ അസ്വസ്ഥനാണ്. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനെതിരേ ചർച്ചയുണ്ടായാൽ അത് സർക്കാരിനെയും വിവാദങ്ങളിൽ വലിച്ചിടും. അതുകൊണ്ടുതന്നെ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനെ പിണറായി വിജയൻ എതിർക്കാനിടയില്ല.

എം. പ്രേംകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.