ഒരു കുടുംബത്തിലെ നാലു പേർ മരിച്ചനിലയിൽ
ഒരു കുടുംബത്തിലെ നാലു പേർ മരിച്ചനിലയിൽ
Monday, March 27, 2017 1:25 PM IST
തൃശൂർ: എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടിലിങ്ങൽ കൂട്ടിപ്പറന്പിൽ സുരേഷ് കുമാർ (37), ഭാര്യ ധന്യ(34), മക്കളായ വൈഗ(എട്ട്), വൈശാഖി (ആറ്) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സുരേഷിനെ മുറ്റത്തെ മാവിൽ തൂങ്ങിമരിച്ച നിലയിലും മറ്റു മൂന്നുപേരെ വീട്ടുവളപ്പിലെ കിണറ്റിലുമാണ് കണ്ടെത്തിയത്. വൈഗയുടെ ഇരട്ടസഹോദരി വൈഷ്ണവിയെ നാട്ടുകാർ കിണറ്റിൽനിന്നു രക്ഷപ്പെടുത്തി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിലെ മോട്ടോർ പമ്പിന്‍റെ കയറിൽ തൂങ്ങിപ്പിടിച്ചു കിടക്കുകയായിരുന്നു വൈഷ്ണവി. കുട്ടി അപകടനില തരണം ചെയ്തു.

തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവർ വൈഷ്ണവിയുടെ കരച്ചിൽ കേട്ടു ചെന്നുനോക്കിയപ്പോഴാണ് സംഭവമറിഞ്ഞത്. കുന്നംകുളത്തുനിന്ന് അഗ്നിശമനസേനയെത്തിയാണ് ധന്യയുടേയും മറ്റു കുട്ടികളുടേയും മൃതദേഹം കിണറ്റിൽനിന്നു പുറത്തെടുത്തത്.

വീടിനകത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കടുത്ത കടബാധ്യത മൂലമാണ് മരിക്കാൻ തീരുമാനിച്ചതെന്നു കുറിപ്പിൽ പറയുന്നു. കടം വീട്ടുന്നതിനു വീടും സ്ഥലവും വിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വീടുകളിൽ ടൈൽ വിരിക്കുന്നതിന്‍റെ കരാർ ജോലിക്കാരനായിരുന്ന സുരേഷ്കുമാർ സ്വകാര്യ കുറി നടത്തി പൊളിയുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. നടുവേദന പിടിപെട്ടതിനെതുടർന്ന് ഗുരുവായൂരിൽ ലോട്ടറി വില്പന നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്.

ഞായറാഴ്ച അർധരാത്രിയോടെ സുരേഷ് കുമാർ ഉറക്കഗുളികകൾ കഴിക്കുകയും കുട്ടികൾക്കും ഭാര്യക്കും ഉറക്ക ഗുളികകൾ നല്കുകയും ചെയ്തതായി രക്ഷപ്പെട്ട വൈഷ്ണവി മൊഴിനല്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.