സബ്കളക്‌ടർക്കെതിരായ സമരം സിപിഎം നിർത്തി
Monday, March 27, 2017 1:16 PM IST
മൂന്നാർ: ഒടുവിൽ ദേവികുളം സബ്കളക്ടർക്ക് എതിരായ സമരം സിപിഎം നിർത്തി. ദേവികുളത്തു സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടു സിപിഎമ്മിന്‍റെ നേതൃത്വത്തിൽ മാർച്ച് ഏഴിന് ആരംഭിച്ച സമരമാണു മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം പിൻവലിച്ചത്.

പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണു സമരം പിൻവലിച്ചതെന്നു നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും കടുത്ത സമ്മർദത്തെത്തുടർന്നാണു പിൻമാറേണ്ടി വന്നതെന്നാണു സൂചന. സമരത്തിനു നേതൃത്വം നൽകിയ ജില്ലാക്കമ്മിറ്റിയംഗംതന്നെ കൈയേറ്റക്കാരനാണെന്ന ആരോപണം വന്നതോടെ സമരത്തിന്‍റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരുന്നു.
നിരന്തരം ഉത്തരവുകളിറക്കി കർഷകരെ ദ്രോഹിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണു സിപിഎമ്മിന്‍റെ കീഴിലുള്ള കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. എന്നാൽ, യാതൊരു വിധത്തിലുള്ള ചലനവും സമരത്തിനു സൃഷ്ടിക്കാനായില്ല. കർഷകരുടെ പേരിലായിരുന്നു സമരമെങ്കിലും സമരപ്പന്തലിൽ കർഷകരുടെ സാന്നിധ്യമില്ലാത്തതും തിരിച്ചടിയായി.


റവന്യൂ ഉദ്യോഗസ്ഥനെതിരേ ഭരണകക്ഷിയിലെ പാർട്ടിതന്നെ സമരം നടത്തുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെട്ടു. സമരം നടത്തുന്ന പ്രാദേശിക നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുയർന്നതും സബ്കളക്‌ടറെ മാറ്റില്ലെന്നു റവന്യൂവകുപ്പു ഭരിക്കുന്ന സിപിഐ കർശന നിലപാടു സ്വീകരിച്ചതും സമരക്കാരെ വെട്ടിലാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.