പോലീസിലെ സ്ത്രീപ്രാതിനിധ്യം 50 ശതമാനമാക്കുമെന്നു മുഖ്യമന്ത്രി
പോലീസിലെ സ്ത്രീപ്രാതിനിധ്യം 50 ശതമാനമാക്കുമെന്നു മുഖ്യമന്ത്രി
Monday, March 27, 2017 1:16 PM IST
തിരുവനന്തപുരം: പോലീസ് സേനയിലെ സ്ത്രീകളുടെ പ്രാതിനിധ്യം 50 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടത്തിൽ 15 ശതമാനമായി വർധിപ്പിക്കുകയും തുടർന്ന് ഘട്ടംഘട്ടമായി അൻപത് ശതമാനമെന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും. വനിതകൾക്കായി പ്രത്യേക ബറ്റാലിയൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ വികസന കോർപറേഷന്‍റെ നേതൃത്വത്തിലുളള മിത്ര 181 വനിതാ ഹെൽപ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപും കോ- ബാങ്ക് ടവേഴ്സിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും മുൻതൂക്കം നൽകുന്ന സംസ്ഥാനമായിട്ടുപോലും കേരളത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അവയെ പ്രശ്നങ്ങളായിത്തന്നെ കണ്ടുകൊണ്ട് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പുതന്നെ രൂപീകരിക്കും. ഇതിനുളള നടപടികൾ ഏതാണ്ട് പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.

അതിക്രമങ്ങൾക്കെതിരെ ശക്തമായ ബോധവത്കരണവും കൂട്ടായ പ്രവർത്തനങ്ങളും ആവശ്യമാണെന്നും വനിതാവികസന കോർപ്പറേഷൻപോലുളള സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ മുൻ കൈയെടുത്തു പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ എത്ര പ്രബലരായാലും സ്വാധീനമുളളവരായാലും പിടിക്കപ്പെടുമെന്ന ബോധം ജനങ്ങളിലുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അതിക്രമങ്ങൾ മറച്ചുവെയ്ക്കാതെ കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ അവർ തയാറാവുന്നത്. സ്ത്രീകൾക്ക് അടിയന്തരഘട്ടങ്ങളിലും അല്ലാതെയും സഹായം നൽകുന്ന മിത്ര 181 ഹെൽപ് ലൈനിന്‍റെ പ്രവർത്തനം കാര്യക്ഷമമായി നിരീക്ഷിക്കുമെന്നും കാലികമാറ്റങ്ങൾ വരുത്തി നിലനിർത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അധ്യക്ഷതവഹിച്ച ആരോഗ്യ സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.


ചടങ്ങിൽ വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സണ്‍ കെ.എസ്. സലീഖ, സാമൂഹിക നീതി വകുപ്പ് സ്പെഷൽ സെക്രട്ടറി മിനി ആന്‍റണി, വനിതാ വികസന കോർപറേഷൻ എംഡി വി.സി.ബിന്ദു , ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗീനാകുമാരി, കെ.എം. ലീലാ മണി, അന്നമ്മ പൗലോസ് തുടങ്ങിയവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.