എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കൈയേറിയതുതന്നെ: ചെന്നിത്തല
എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കൈയേറിയതുതന്നെ: ചെന്നിത്തല
Monday, March 27, 2017 12:56 PM IST
മൂന്നാർ: മൂന്നാറിൽ കാലങ്ങളായി ജീവിക്കുന്ന കുടിയേറ്റക്കാരെയും കൈയൂക്കും സ്വാധീനവും ഉപയോഗിച്ചു കൈയേറ്റം നടത്തുന്നവരെയും ഒരുപോലെ കാണരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ ഭൂമി കൈയേറ്റങ്ങൾ പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.

കൈയേറ്റങ്ങളും അനധികൃത പ്രവർത്തനങ്ങളും മൂന്നാറിനെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ ഏറ്റവും വലിയ ഭീഷണിയായി മാറുകയാണ്. സിപിഎം നേതാക്കൾ വൻതോതിലാണു മൂന്നാറിൽ കൈയേറ്റം നടത്തിയിരിക്കുന്നത്. ദേവികുളം എംഎൽഎ കൈയേറ്റ ഭൂമിയിലാണു താമസിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലമാണെന്നു ദേവികുളം കോടതി വിധിച്ച ഭൂമി എങ്ങനെയാണു രാജേന്ദ്രന്‍റെ കൈയിലകപ്പെട്ടത്. ഇതു കൈയേറ്റ ഭൂമിയാണെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സൊസൈറ്റി കെട്ടിട നിർമാണത്തിനായി ദേവികുളത്തുള്ളതും മാട്ടുപ്പെട്ടി കെ.എൽ.ഡി ബോർഡിന്‍റെ അധീനതയിലുള്ളതുമായ പ്രദേശങ്ങളും സിപിഎം നേതാക്കൾ കൈയടക്കി. കാര്യങ്ങൾ മനസിലാക്കാതെ എംഎൽഎയെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടു ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്നാറിന്‍റെ പ്രത്യേകമായ സാഹചര്യത്തിൽ വ്യക്തമായ കെട്ടിട നിർമാണ ചട്ടങ്ങൾ കൊണ്ടുവരണം.


ഏഴു വില്ലേജുകളിൽ സാധാരണക്കാർക്കു കരം അടയ്ക്കാനാവാത്ത സാഹചര്യമാണുള്ളത്. കൈയേറ്റങ്ങളെ സംബന്ധിച്ചു സർക്കാരിന് ആത്മാർഥത ഉണ്ടെങ്കിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും സർക്കാറും തയാറാകണം- അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെ മൂന്നാറിലെത്തിയ പ്രതിപക്ഷ നേതാവ് നല്ലതണ്ണിയിലുള്ള ഐഎൻടിയുസി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായും ചർച്ച നടത്തി. തുടർന്ന് സിപിഎം നേതാക്കൾ കൈയടക്കി വച്ചിരിക്കുന്നതായി ആരോപണമുള്ള പ്രദേശത്തും മൂന്നാർ എൻജിനിയറിംഗ് കോളജിനു സമീപമുള്ള കൈയേറ്റ പ്രദേശങ്ങളും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.