സ്വാശ്രയ മാനേജ്മെന്‍റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി
സ്വാശ്രയ മാനേജ്മെന്‍റ് പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി
Monday, March 27, 2017 12:49 PM IST
തിരുവനന്തപുരം: മുഴുവൻ മെഡിക്കൽ സീറ്റിലേക്കും നീറ്റ് റാങ്ക് പ്രകാരം ഏകീകൃത കൗണ്‍സലിംഗ് വഴി പ്രവേശനം നടത്തണമെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് അനുസൃതമായ നിലപാട് എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വാശ്രയ മാനേജ്മെന്‍റുകളോട് അഭ്യർഥിച്ചു.

സുപ്രീം കോടതി വിധികളുടെയും ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ നിർദേശങ്ങളുടെയും വെളിച്ചത്തിൽ ഈ വർഷത്തെ മെഡിക്കൽ പ്രവേശനം സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച മാനേജ്മെന്‍റ് പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും പങ്കെടുത്തു.
മുൻവർഷത്തെപ്പോലെ 50 ശതമാനം സർക്കാർ സീറ്റ്, 50 ശതമാനം മാനേജ്മെന്‍റ് സീറ്റ് എന്ന നില സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇല്ലാതായെന്നും നീറ്റ് റാങ്ക്‌ലിസ്റ്റിൽ നിന്ന് ഏകീകൃത കൗണ്‍സലിംഗ് വഴി പ്രവേശനം നടത്തുക മാത്രമേ വഴിയുള്ളൂവെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ വിശദീകരിച്ചു. അമൃതപോലുളള കൽപിത സർവകലാശാലകൾക്കും സുപ്രീംകോടതി വിധി ബാധകമാണ്.


സുപ്രീംകോടതി വിധി നടപ്പാക്കുമ്പോൾ മെഡിക്കൽ കോളജ് നടത്താനുള്ള ചെലവു കൂടി കണക്കിലെടുത്ത് ഏകീകൃത ഫീസ് നിശ്ചയിക്കണമെന്നും ഫീസ് ഉൾപ്പെടെയുളള കാര്യങ്ങൾ നിശ്ചയിക്കുന്നതിന് സർക്കാരിന്‍റെയും മാനേജ്മെന്‍റിന്‍റെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന കമ്മിറ്റി വേണമെന്നും മാനേജ്മെന്‍റ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. 2006 ൽ കൊണ്ടുവന്നതുപോലെ ഒരുനിയമം കൊണ്ടുവരാനുളള സാധ്യത ആരായണമെന്നും അവർ നിർദേശിച്ചു. യോഗത്തിൽ ഉർന്നുവന്ന നിർദേശങ്ങളുടെ നിയമവശം പരിശോധിച്ചു വീണ്ടും യോഗം ചേരാമെന്നു മുഖ്യമന്ത്രി അവരെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.