ഇടമലക്കുടിയിൽ വൈദ്യുതി എത്തുന്നത് ആനയെയും മഴയെയും തോൽപ്പിച്ച്
ഇടമലക്കുടിയിൽ വൈദ്യുതി എത്തുന്നത് ആനയെയും മഴയെയും തോൽപ്പിച്ച്
Sunday, March 26, 2017 1:04 PM IST
ഇടമലക്കുടി: കൊടുംവനത്തിലെ ജനവാസകേന്ദ്രമായ ഇടമലക്കുടിയിൽ വൈദ്യുതി എത്തുന്നതു കാട്ടാനകളെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത്. ഇടമലക്കുടിയിൽ വൈദ്യുതി എന്ന ആശയം ഉയർന്നപ്പോൾത്തന്നെ വനത്തിൽ വിഹരിക്കുന്ന ആനയും കാട്ടുപോത്തുമൊക്കെയായിരുന്നു പ്രധാന വെല്ലുവിളി. മൂന്നാറിൽനിന്ന് 22 കിലോമീറ്റർ അകലെയുള്ള പെട്ടിമുടി വരെ റോഡും വൈദ്യുതി ലൈനും നിലവിലുണ്ട്. അവിടെനിന്നു പതിമൂന്നര കിലോമീറ്റർ വനത്തിലൂടെ വേണം ഇടമലക്കുടിയിലേക്കു വൈദ്യുതി എത്തിക്കാൻ.

പോസ്റ്റുകൾ സ്ഥാപിച്ചു വൈദ്യുതി എത്തിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാവില്ല. കാരണം, ആനകൾ പോസ്റ്റുകൾ കുത്തിമറിക്കും. അത് ആനയ്ക്കും ആളുകൾക്കും അപകട സാധ്യതയുണ്ടാക്കും. ഇതിനു പരിഹാരമായി ഭൂമിക്കടിയിലൂടെ യുജി കേബിൾ വലിക്കാൻ ധാരണയായി. ഗുണനിലവാരം ഉറപ്പുവരുത്താൻ ഇതിനു കെഎസ്ഇബിതന്നെ മേൽനോട്ടം വഹിക്കാനും തീരുമാനമായി. വനംവകുപ്പും ഇതിനു പച്ചക്കൊടി കാണിച്ചു. അതേസമയം, ഈ കേബിളുകൾ ഇടുന്നതിനിടയിലും ആനകളുടെ ശല്യമുണ്ടായതായി ഇലക്‌ട്രിക്കൽ ഡിവിഷൻ ഓവർസിയർ പി.ആർ. മോഹനൻ പറയുന്നു. കേബിളുകൾക്കു മുകളിൽ മൂടാനായി ആദ്യമെത്തിച്ച പാത്തികൾ ആനകൾ ചവിട്ടിപ്പൊട്ടിച്ചു.

പ്ലാസ്റ്റിക് പൈപ്പിന്‍റെ പ്രത്യേക കവറിംഗ് നൽകിയാണു കേബിളുകൾ ഇടുന്നത്. പാറയിടുക്കിലൂടെയും മറ്റും കടന്നുപോകുന്ന കേബിൾ പൈപ്പുകൾ വെള്ളത്തിന്‍റേതാണെന്നു കരുതി ആനകൾ ചവിട്ടിപ്പൊട്ടിക്കാൻ സാധ്യതയുള്ളതിനാൽ ഇവയ്ക്കു മുകളിൽ കോണ്‍ക്രീറ്റ് ചെയ്തു മറയ്ക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മരങ്ങളെ പരമാവധി സംരക്ഷിച്ചുകൊണ്ടാണു കേബിളുകൾ സ്ഥാപിച്ചിട്ടുള്ളത്.


പലേടത്തും റോഡുകൾ പേരിനു മാത്രമുള്ള ഇടമലക്കുടി വനപാതയിലൂടെ ട്രാൻസ്ഫോർമറും പോസ്റ്റുകളും കൊണ്ടുപോകുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ജീപ്പിനു മാത്രം സഞ്ചരിക്കാൻ കഴിയുന്ന റോഡിലൂടെ പോസ്റ്റുകൾ കൊണ്ടുപോകാനും ജീപ്പുകളാണ് ഉപയോഗിച്ചത്. മുന്നിലെ ഗ്ലാസ് അഴിച്ചുമാറ്റിയ ശേഷം കോണ്‍ക്രീറ്റ് പോസ്റ്റ് ജീപ്പിനുള്ളിൽ കയറ്റിയാണ് ഇടമലക്കുടിയിലേക്ക് എത്തിച്ചത്, തികച്ചും സാഹസികമായ യാത്ര. ദിവസങ്ങളോളം നീണ്ട മഴയിൽ റോഡ് പലേടത്തും ചെളിക്കുണ്ടായി കുടുങ്ങിയതോടെ ജീപ്പ് മണ്ണുമാന്തി യന്ത്രമുപയോഗിച്ചു വലിച്ചാണു കൊണ്ടുപോയത്.

പി.ആർ.മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിലേറെയായി വനത്തിൽ ഷെഡ് കെട്ടി താമസിച്ചാണു കേബിൾ സ്ഥാപിക്കാനും മറ്റു ജോലികൾക്കും നേതൃത്വം നൽകുന്നത്. ഇടമലക്കുടിയിൽ വൈദ്യുതി എത്തിച്ചാലും ഇതിന്‍റെ അറ്റകുറ്റപ്പണി ആരു നിർവഹിക്കുമെന്ന ചോദ്യം ഉയർന്നിരുന്നു. ഫ്യൂസ് കെട്ടുന്നതുപോലെയുള്ള ചില്ലറ അറ്റകുറ്റപ്പണികൾ നടത്താൻ കുടിയിൽ ഉള്ളവരെത്തന്നെ പരിശീലിപ്പിക്കാനാണു കെഎസ്ഇബി ലക്ഷ്യമിടുന്നത്.

എന്നാൽ, ഗൗരവമുള്ള പ്രശ്നങ്ങൾക്കു പുറത്തുനിന്നു വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാർ തന്നെ എത്തേണ്ടിവരും. ഇത് എത്രത്തോളം പ്രായോഗികമായി നടക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇടമലക്കുടിയിലെ വൈദ്യുതീകരണത്തിന്‍റെ വിജയമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ജോണ്‍സണ്‍ പൂവന്തുരുത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.