ജിഷ വധക്കേസ് : പോലീസിനു വീഴ്ചപറ്റിയെന്നു വിജിലൻസ് റിപ്പോർട്ട്
ജിഷ വധക്കേസ് : പോലീസിനു വീഴ്ചപറ്റിയെന്നു വിജിലൻസ് റിപ്പോർട്ട്
Sunday, March 26, 2017 1:04 PM IST
തിരുവനന്തപുരം: പെരുമ്പാവൂർ ജിഷ വധക്കേസിൽ പോലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തായി. കേസ് കോടതിയിൽ നിൽക്കില്ലെന്നും ഇതിനു തക്ക ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസ് അന്വേഷണത്തിന്‍റെ തുടക്കം മുതൽ അന്വേഷണ സംഘത്തിൽ ചിലരുടെ ഭാഗത്തു നിന്നുണ്ടായ നീക്കങ്ങൾ സംശയാസ്പദമാണെന്നും വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്.

ഏതാനും നാൾ മുൻപു സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യയും നിഷേധിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റമറ്റ അന്വേഷണമാണ് പോലീസ് നടത്തിയതെന്നാണ് ഇരുവരുടെയും വാദം.

അതേസമയം, പെരുമ്പാവൂർ കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് വിജിലൻസ് ആസ്ഥാനത്തു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു താൻ എറണാകുളം റേഞ്ച് എസ്പിയോട് അന്വേഷണം ആവശ്യപ്പെട്ടതെന്ന് ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. പെരുമ്പാവൂർ കേസിൽ ഒരു ഡിവൈഎസ്പി അവിഹിത ഇടപെടലുകൾ നടത്തിയെന്നായിരുന്നു വിജിലൻസിന് ലഭിച്ച പരാതി. എറണാകുളം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണം നീളാതിരിക്കാൻ ഇദ്ദേഹം ചരടുവലികൾ നടത്തിയതായാണു പരാതി. എന്നാൽ, പ്രതിയെ പിടികൂടാനുള്ള ശക്തമായ സമ്മർദം അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ചിലർ കാണിച്ച ധൃതി വിചാരണ വേളയിൽ തിരിച്ചടിയാകുമെന്നും വിജിലൻസ് വൃത്തങ്ങൾ വിലയിരുത്തുന്നു. കേസിൽ വിചാരണ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പുതിയ വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടി വിജിലൻസ് റിപ്പോർട്ട് സർക്കാർ മാറ്റിവയ്ക്കുകയായിരുന്നത്രെ. എന്നാൽ, മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇതു വീണ്ടും വിവാദമാക്കാൻ ചില കേന്ദ്രങ്ങളിൽ ശ്രമം ആരംഭിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.