മൂന്നാർ നീങ്ങുന്നത് ഊട്ടിയുടെ ഗതിയിലേക്ക്: കുമ്മനം രാജശേഖരൻ
മൂന്നാർ നീങ്ങുന്നത് ഊട്ടിയുടെ ഗതിയിലേക്ക്: കുമ്മനം രാജശേഖരൻ
Sunday, March 26, 2017 1:04 PM IST
മൂന്നാർ: മനോഹരമായ ഭൂപ്രദേശം നഷ്ടപ്പെട്ടു ടൂറിസത്തിനു തിരിച്ചടി കിട്ടിയ ഉൗട്ടിയുടെ അതേ അനുഭവത്തിലേക്കാണു മൂന്നാർ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. മൂന്നാറിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിക്കുന്നതും ഭീതിജനകവുമാണെന്നും മൂന്നാർ സന്ദർശിക്കാനെത്തിയ അദ്ദേഹം പറഞ്ഞു.
മൂന്നാറിനെ ഈ നിലയിലേക്കു തള്ളിയിട്ടതു ഭൂമാഫിയയും ഉദ്യോഗസ്ഥ മാഫിയയുമാണ്. മൂന്നാറിൽ മഴപെയ്യുന്നതിനു കാരണമാകുന്ന ചോലവനങ്ങൾ നാശത്തിന്‍റെ വക്കിലാണ്. ഭൂഗർഭജല സംവിധാനവും തകരുകയാണ്.

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പേരുപറഞ്ഞാണു വൻകിടക്കാർ കൈയേറ്റം വ്യാപകമാക്കുന്നത്. ദേവികുളം എംഎൽഎ ഉൾപ്പെടെയുള്ള സിപിഎം രാഷ്‌ട്രീയ നേതാക്കൾ സർക്കാർ ഭൂമി കൈയേറി കണ്ണൂരിനു സമാനമായ പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ്. സിപിഎം പുറത്താക്കണമെന്നു മുറവിളി കൂട്ടുന്ന ദേവികുളം സബ് കളക്ടർ ധൈര്യമുള്ള ഉദ്യോഗസ്ഥനാണെന്നും കുമ്മനം പറഞ്ഞു.


മൂന്നാർ ടൗണിൽ ബിജെപിയുടെ പതാക ഉയർത്തിയ കുമ്മനം മൂന്നാറിലെ പുഴകൾ, കൈയേറ്റങ്ങൾ നടന്ന സ്ഥലം, പള്ളിവാസലിൽ പാറക്കെട്ട് ഇളകിവീണ് അപകടം സംഭവിച്ച റിസോർട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ജില്ലാ പ്രസിഡന്‍റ് ബിജു കൈമൾ, വൈസ്പ്രസിഡന്‍റ് ബിജു, സെക്രട്ടറി ഷാജി നെല്ലിപ്പറന്പിൽ, സോജൻ ജോർജ്, കെ.എസ്. ഷാജി, സുരേഷ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.