കോഴിക്കോടിന്‍റെ സ്വന്തം മന്ത്രിക്ക് പടിയിറക്കം
Sunday, March 26, 2017 12:52 PM IST
കോഴിക്കോട്: പിണറായി വിജൻ മന്ത്രിസഭ പത്തു മാസം പിന്നിടുമ്പോൾ കോഴിക്കോടിന്‍റെ സ്വന്തം മന്ത്രിക്ക് പടിയിറക്കം. ഇതോടെ മന്ത്രിസഭയിലെ കോഴിക്കോടിന്‍റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങി. ആദ്യമായി ലഭിച്ച മന്ത്രി സ്ഥാനം ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നപ്പോൾ എ.കെ. ശശീന്ദ്രന്‍റെ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല.


ലൈംഗികാപവാദവുമായി ബന്ധപ്പെട്ടാണ് മന്ത്രിസഭയിൽ നിന്നു പുറത്തു പോകേണ്ടി വന്നതെങ്കിലും തന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചില്ലെന്ന മട്ടിൽ തന്നെയാണ് ഇന്നലെ ഉച്ചയ്ക്ക് രാജി പ്രഖ്യാപിക്കാനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തെ എ.കെ. ശശീന്ദ്രൻ പറഞ്ഞത്. ഒരു ദൃശ്യമാധ്യമത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു രാജിയെങ്കിലും മാധ്യമ പ്രവർത്തകരോട് നന്ദി അറിയിക്കാൻ അദ്ദേഹം മറന്നില്ല.


ഒരു സ്ത്രീയോടും ഞാൻ മോശമായി പെരുമാറിയിട്ടില്ല. നല്ലനിലയിൽ തന്നെയാണു സംസാരിക്കുന്നത്. അത് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർക്കു നന്നായി അറിയാം. എന്‍റെ സ്വഭാവത്തെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം- അദ്ദേഹം പറഞ്ഞു. അര മണിക്കൂറോളം ദീർഘിച്ച വാർത്താ സമ്മേളനത്തിൽ ഒരു സമയത്തും അദ്ദേഹം ഇടറിയില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ച് കൊണ്ട് പതുക്കെയായിരുന്നു മറുപടി. വാർത്താ സമ്മേളനത്തിന് ശേഷം പടമെടുക്കാനായി മുന്നിൽ തടിച്ച് കൂടിയ മാധ്യമ ഫോട്ടോ ഗ്രാഫർമാരോട് ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചത് നിങ്ങൾക്ക് ചിരിക്കുന്ന ഫോട്ടോ വേണോ അല്ല കരയുന്നത് വേണോയെന്നായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.