മൂന്നാർ: വകുപ്പ് ഒരബദ്ധവും കാട്ടിയിട്ടില്ലെന്നു മന്ത്രി
മൂന്നാർ: വകുപ്പ് ഒരബദ്ധവും കാട്ടിയിട്ടില്ലെന്നു  മന്ത്രി
Sunday, March 26, 2017 12:52 PM IST
കണ്ണൂർ: മൂന്നാറിൽ റവന്യുവകുപ്പ് ഒരബദ്ധവും കാട്ടിയിട്ടില്ലെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ബുദ്ധിയില്ലാത്തവനെന്ന് ആക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ എസ്. രാജേന്ദ്രന്‍റെ പ്രസ്താവനയോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

മൂന്നാറിലെ പ്രശ്നങ്ങൾ നിയമപരമായി ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നുണ്ട്. ചിലർ അങ്ങനെയല്ലെന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല. മറിച്ച് അതു തെളിയിക്കുകയാണു വേണ്ടത്. ദേവികുളം സബ് കളക്ടറെ തത്കാലം മാറ്റാൻ ഉദ്ദേശിക്കുന്നില്ല. റവന്യുവകുപ്പ് ന്യായമായും നീതിയുക്തമായുമാണു പ്രവർത്തിക്കുന്നത്. ആരുടെ നിലപാടാണു ശരിയെന്നും ആർക്കാണ് ബുദ്ധിമോശം സംഭവിച്ചതെന്നും വിവേകമുള്ള കേരളസമൂഹം തീരുമാനിക്കട്ടെ- മന്ത്രി പറഞ്ഞു.


എസ്. രാജേന്ദ്രൻ എംഎൽഎ കഴിഞ്ഞദിവസം റവന്യുമന്ത്രിക്കെതിരേ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുന്ന റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ബുദ്ധിയില്ലാത്തവനാണെന്നും മന്ത്രിയായാലും പാർട്ടി നേതാവായാലും വിവേചനബുദ്ധിയോടെയും പക്വതയോടെയും പ്രവർത്തിക്കണമെന്നും ആരെയെങ്കിലും സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടെങ്കിൽ അത് സ്വന്തമായി ചെയ്യണമെന്നും ഇത് ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിച്ചാകരുതെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.