വടക്കാഞ്ചേരി പീഡനം: മൊഴിയെടുത്തു
Sunday, March 26, 2017 12:42 PM IST
തൃശൂർ: നഗരസഭാ കൗണ്‍സിലർക്കെതിരായ വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയുടേയും ഭർത്താവിന്‍റെയും മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. എഎസ്പി ജി. പുങ്കുഴലിയുടെ നേതൃത്വത്തിൽ തൃശൂർ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയാണു മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നിന് ആരംഭിച്ച മൊഴി രേഖപ്പെടുത്തൽ വൈകുന്നേരം മൂന്നര വരെ നീണ്ടു. മുമ്പു ചോദിച്ച കാര്യങ്ങൾ തന്നെ വീണ്ടും തിരിച്ചുംമറിച്ചും ചോദിക്കുകയായിരുന്നുവെന്ന് ഇരയുടെ അഭിഭാഷകൻ സി.ആർ. ജെയ്സണ്‍ പറഞ്ഞു. ഇത് അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് ഇവരുടെ മൊഴിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മൊഴിയെടുക്കൽ ഉണ്ടാവില്ലെന്നും തങ്ങൾ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണെന്നും പോലീസ് ഇരയെ അറിയിച്ചതായാണു വിവരം. ഈ ശാസ്ത്രീയ തെളിവുകളുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാകും മുഖ്യപ്രതിയായ വടക്കാഞ്ചേരി മുൻസിപ്പൽ കൗണ്‍സിലർ ജയന്തനെ അറസ്റ്റ് ചെയ്യണോ വേണ്ടയോയെന്നു തീരുമാനിക്കുകയെന്നും പോലീസ് പറഞ്ഞതായി അഭിഭാഷകൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.