സിനിമാമേഖലയിലെ പടലപ്പിണക്കങ്ങൾക്കു വിരാമമിടണം: മന്ത്രി സുനിൽകുമാർ
സിനിമാമേഖലയിലെ പടലപ്പിണക്കങ്ങൾക്കു വിരാമമിടണം: മന്ത്രി സുനിൽകുമാർ
Sunday, March 26, 2017 12:42 PM IST
കൊച്ചി: മലയാള സിനിമയിലെ പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. നാലാമതു തിലകൻ ഫൗണ്ടേഷൻ പുരസ്കാരം നടൻ മധുവിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേവലം വ്യവസായം മാത്രമല്ല സിനിമ. പ്രതിഭാശാലികളായ അനവധി കലാകാരൻമാരുടെ സമന്വയവേദിയാണത്. കലാകാരൻമാരുടെ കൂടിച്ചേരലിന്‍റെ വേദിയും. അവിടെ സൗഹാർദപരമായ അന്തരീക്ഷമുണ്ടാകണം.

മലയാള സിനിമാരംഗത്ത് ഒരുപാട് വിവാദങ്ങളുണ്ട്. അവ പരിഹരിക്കാൻ മുതിർന്ന നടനായ മധുവിനെപ്പോലുള്ളവർ മുൻകൈയെടുക്കണം. കലാകാരൻമാർ എന്തു തരുന്നു എന്നുമാത്രമാണ് പ്രേക്ഷകരെ സംബന്ധിച്ചു പ്രധാനം. മറ്റു പടലപ്പിണക്കങ്ങൾ അവരെ ബാധിക്കുന്നില്ല. പെരുന്തച്ചൻ സിൻഡ്രോം ഇല്ലാതിരുന്ന പെരുന്തച്ചനായിരുന്നു തിലകനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിലകന്‍റെ കാര്യത്തിൽ വലിയ ദ്രോഹമൊന്നും താരസംഘടനയായ അമ്മ ചെയ്തിട്ടില്ലെന്നു പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കവേ മധു പറഞ്ഞു. തിലകനെ ‘അമ്മ’ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ‘അമ്മ’ യുടെ നേതൃത്വത്തിൽ ഇറക്കാൻ തീരുമാനിച്ച ട്വന്‍റി- ട്വന്‍റി എന്ന സിനിമയുടെ ചുമതല തിലകനെയാണ് ഏൽപ്പിച്ചിരുന്നത്. നടക്കാതെ വന്നപ്പോൾ ദിലീപ് ഏറ്റെടുക്കുകയായിരുന്നു.


വിനയനു വിലക്കേർപ്പെടുത്തിയ കാര്യം തനിക്ക് അറിയില്ലായിരുന്നു. വിനയന്‍റെ ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റ് അഡ്വാൻസ് വാങ്ങിയിരുന്നു. പിന്നീടാണ് കുറച്ചാളുകൾ എന്നെ വന്നു കണ്ട് വിനയന് വിലക്കുള്ള കാര്യം പറഞ്ഞത്. ഒടുവിൽ ആ സിനിമയിൽ അഭിനയിച്ചാൽ എനിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിനയൻതന്നെ പറഞ്ഞതുകൊണ്ടാണ് സിനിമ ഉപേക്ഷിച്ച് അഡ്വാൻസ് തിരിച്ചു നൽകിയത്.

തിലകൻ ഫൗണ്ടേഷന്‍റെ അവാർഡിന്‍റെ കാര്യം പറഞ്ഞപ്പോൾ അതു വാങ്ങണമെന്നാണ് അമ്മ ഭാരവാഹികൾ എന്നോട് പറഞ്ഞത്. അഭിനയം ഏങ്ങനെയാണെന്ന് തിലകനിൽ നിന്ന് കണ്ടു പഠിക്കണമെന്നും മധു കൂട്ടിച്ചേർത്തു. സാധാരണ ചിലർ അഭിനയിക്കുമ്പോൾ അവർ കഥാപാത്രമായി മാറുന്നു എന്നാണ് നമ്മൾ പറയാറുള്ളത്. എന്നാൽ, തിലകൻ തിരിച്ചായിരുന്നു. തിലകൻ അഭിനയിക്കുന്ന രാമൻ, രാമൻ തിലകനായും രാവണൻ, രാവണൻ തിലകനായും മാറുമായിരുന്നുവെന്നും മധു പറഞ്ഞു.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയൻ അധ്യക്ഷനായിരുന്നു. മാധ്യമരംഗത്തെ മികവിനുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. എം.ഡി. രാധാകൃഷ്ണൻ, കമാൽ എം. മാഹി, സുദർശനൻ എന്നിവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.