കേരള സർവകലാശാല : യുവജനോത്സവത്തിന് ഇന്നു തിരിതെളിയും
Sunday, March 26, 2017 12:42 PM IST
തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് ഇന്ന് അനന്തപുരിയിൽ തിരിതെളിയും. 96 ഇനങ്ങളിലായി 5,000 ത്തോളം വിദ്യാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കനകക്കുന്നിൽ നിന്ന് സൈനറ്റ് ഹാൾ വരെ നടക്കുന്ന വർണാഭമായ ഘോഷയാത്രയോടെയാണു യുവജനോത്സവത്തിന് തുടക്കമാവുക. തുടർന്ന് വൈകുന്നേരം അഞ്ചിന് സൈനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യുവജനോത്സവം ഉദ്ഘാടനം ചെയ്യും.

മാൻഹോൾ സംവിധായിക വിധു വിൻസെന്‍റിനെ ഉദ്ഘാടന വേദിയിൽ മന്ത്രി എ.കെ. ബാലൻ ആദരിക്കും. സിനിമാതാരങ്ങളായ ടോവിനോ തോമസ്, നീരജ് മാധവ്, ഗായത്രി, സുബീഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

സൈനറ്റ് ഹാളടക്കം ഒൻപതു വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയായ സൈനറ്റ് ഹാളിന് അക്ഷരം എന്ന പേരിട്ടു. യൂണിവേഴ്സിറ്റി കോളജിൽ ഒരുക്കിയ വേദികൾക്ക് മിന്നാമിനുങ്ങ്, ഫൈൻ ആർട്ട്സ് കോളജ് മാനവം, വിമൻസ് കോളജ് കേളി, സംസ്കൃത കോളജ് യുഗസന്ധ്യ, മ്യൂസിക്ക് കോളജ് താരകം , മ്യൂസിക് ഡിപ്പാർട്ട്മെന്‍റ് മേഘമൽഹാർ, ആർട്ട്സ് കോളജ് തപ്പും തുടിയും എന്നീ പേരുകളാണു നൽകിയിരിക്കുന്നത്. യുവജനോത്സവം തീം സോംഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിമൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ സായി രചന നിർവഹിച്ച ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ആർ. ബാലഗോപാലാണ്.


നഗരസഭയുടെ പ്ലാസ്റ്റിക് നിരോധനത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു വേദികളും പരിസര പ്രദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക്കും ഫ്ലക്സ് ബോർഡുകളും ഒഴിവാക്കിയിട്ടുണ്ട്. ഈ വർഷം മുതൽ മലയാളത്തിലുളള രചനകൾക്ക് ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്നവർക്കായി ഒഎൻവി എവർറോൾ ട്രോഫി ഏർപ്പെടുത്തി. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്നവർക്ക് അന്പിളി അരവിന്ദ് ട്രോഫിയും ഘോഷയാത്രയിൽ മികച്ച പ്രകടനം നടത്തുന്ന മൂന്ന് കാന്പസുകൾക്ക് സമ്മാനവും നൽകും. നഗരത്തിലെ ആറു കലാലയങ്ങളിലെ ഒന്പത് വേദികളിൽ 96 ഇനങ്ങളിലാണ് മത്സരം.

മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ’പിങ്ക് വളന്‍റിയർ’ എന്ന പേരിൽ ഒരു വനിത സഹായസേനയും രൂപീകരിച്ചിട്ടുണ്ട്. . പെണ്‍മത്സരാർഥികൾക്കും കാണികൾക്കും സുഖകരവും സുരക്ഷിതവുമായ യുവജനോത്സവം സമ്മാനിക്കുന്നതിനാണ് സേനയുടെ പ്രവർത്തനം. മത്സരഫലങ്ങൾ അപ്പപ്പോൾ കലോത്സവ വെബ്സൈറ്റ് വഴി ലൈവായി കാണാം. മത്സരാർഥികളുടെ മൊബൈൽ ഫോണിൽ ഫലം എസ്എംഎസായി ലഭിക്കും. വിധികർത്താക്കൾ വിജിലൻസ് നിരീക്ഷണത്തിലായിരിക്കുമെന്നും ആവശ്യമായ വിവരങ്ങൾ വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. പെയിന്‍റിംഗ് ഉൾപ്പെടെയുള്ള ഓഫ്സ്റ്റേജ് മത്സരങ്ങൾ രാവിലെ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.