വേനൽക്കാലത്ത് ആംഗൻവാടിയിൽ പോകാൻ നിർബന്ധിക്കരുത്
Saturday, March 25, 2017 1:06 PM IST
തിരുവനന്തപുരം: കൊടുംചൂടും ജലദൗർലഭ്യവും തുടരാൻ സാധ്യതയുളളതിനാൽ അടുത്ത രണ്ടു മാസത്തേക്കു കുട്ടികളെ ആംഗൻവാടികളിൽ പോകാൻ നിർബന്ധിക്കുന്നതു ബാലാവകാശലംഘനം ആയിരിക്കുമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ.

ആംഗൻവാടികളിൽ എത്താത്ത കുട്ടികൾക്കുളള പോഷകാഹാര സാധനങ്ങൾ അമ്മമാർ വഴി വീട്ടിൽ എത്തിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്കും ചൈൽഡ് ഡെവലപ്മെന്‍റ് പ്രോജക്റ്റ് ഓഫീസർമാർക്കും നിർദേശം നൽകണമെന്നും കമ്മീഷൻ സാമൂഹ്യനീതി ഡയറക്ടറോട് ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ അയിലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ആംഗൻവാടിയിൽ കുടിവെളളം ലഭിക്കുന്നില്ലെന്നു പഞ്ചായത്ത് അംഗം എം. പത്മഗിരീശൻ, യൂസഫ് അലനല്ലൂർ എന്നിവർ നൽകിയ പരാതിയിലാണു കമ്മീഷന്‍റെ നിർദേശം. ഈ ആംഗൻവാടിയിൽ സമയബന്ധിതമായി ജലനിധി വഴി വെളളം എത്തിക്കാൻ അയിലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കമ്മീഷൻ നിർദേശം നൽകി.


ആംഗൻവാടിയിലെ കുട്ടികൾക്ക് ആവശ്യമുളള വെളളം എത്തിച്ചു കൊടുക്കേണ്ട ത് ഗ്രാമപഞ്ചായത്തിന്‍റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും കർത്തവ്യമാണ്.

അതിൽനിന്നു സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇക്കാര്യം ഉറപ്പുവരുത്തുന്നതിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വീകരിച്ച നടപടി ഒരു മാസത്തിനുളളിൽ കമ്മീഷനെ അറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.