കുപ്പുദേവരാജിന്‍റെ സഹോദരനെ പിടിച്ചുമാറ്റിയത്: പോലീസിനു വീഴ്ചയുണ്ടായില്ലെന്നു റിപ്പോർട്ട്
Saturday, March 25, 2017 12:17 PM IST
കോഴിക്കോട്: നിലമ്പൂർ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുപ്പുവിന്‍റെ സഹോദരൻ ശ്രീധറിന്‍റെ കോളറിൽ പിടിച്ചുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. സിറ്റി രഹസ്യാന്വേഷണവിഭാഗം അസി. കമ്മീഷണറായിരുന്ന എം.പി. പ്രേമദാസിന്‍റെ നടപടിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ സ്ഥലത്ത് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നതിനാലാണ് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 13ന് സിറ്റിപോലീസ് കമ്മീഷണർ നൽകിയ വിശദീകരണത്തിലാണ് മൃതദേഹം പൊതു ദർശനത്തിന് വച്ചാൽ ബിജെപി ഉൾപ്പെടെയുള്ള ചില ഹിന്ദുസംഘടനകളും മുസ്‌ലീം സംഘടനകളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്ന് പറയുന്നത്. കുപ്പു ദേവരാജിനെ അനുകൂലിക്കുന്നവരിൽ ഏറെയും മുസ്‌ലീം സംഘടനകളും എതിർക്കുന്നവരിൽ ഏറെയും ഹിന്ദുസംഘടനകളുമായിരുന്നു. അതിനാൽ പോലീസിന്‍റെ സമയോചിത ഇടപെടൽ അനിവാര്യമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നവംബർ 24ന് നിലമ്പൂരിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍റെ മൃതദേഹം ഡിസംബർ ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.