താത്കാലിക ജീവനക്കാർക്കു ബജറ്റിനുശേഷം ശന്പള കുടിശിക: മന്ത്രി
താത്കാലിക ജീവനക്കാർക്കു ബജറ്റിനുശേഷം  ശന്പള കുടിശിക: മന്ത്രി
Saturday, March 25, 2017 12:17 PM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്കു ബജറ്റിനുശേഷം ശന്പള കുടിശിക അനുവദിക്കാമെന്ന് ഉറപ്പു നൽകിയിരുന്നതായി മന്ത്രി കെ.കെ. ഷൈലജ.
ശന്പള കുടിശിക കിട്ടാത്തതിനെത്തുടർന്നു താത്കാലിക ജീവനക്കാരൻ ജീവനൊടുക്കിയെന്ന സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അവർ. ബജറ്റിന്‍റെ ഉപധനാഭ്യർഥന പാസായാൽ ശന്പള കുടിശിക നൽകും. കഴിഞ്ഞ സർക്കാർ 2012 മുതൽ യാതൊരു മാനദണ്ഡവുമില്ലാതെ ശിപാർശ വഴിയും പണം വാങ്ങിയും താത്കാലിക ജീവനക്കാരെ ആരോഗ്യവകുപ്പിനു കീഴിൽ നിയമിച്ചു. ഓരോ വർഷം കഴിയുന്പോഴും വീണ്ടും പണം വാങ്ങിയാണു പുനർനിയമനം നടത്തിയതെന്നാണു ജോലിയിൽ കയറിയവർതന്നെ പറയുന്നത്.


കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അവസാന രണ്ടുമാസം താത്കാലിക ജീവനക്കാർക്കു ശന്പളം നൽകിയിട്ടില്ല. കാലാവധി കഴിഞ്ഞവർ ജോലിക്കു തുടർന്നത് എങ്ങനെയാണെന്നാണ് ശന്പള ഫയലിൽ ധനവകുപ്പ് കൊറിയിട്ടത്. ഇതോടെ ശന്പളം നൽകാൻ കഴിയാതായി. 50,000 മുതൽ രണ്ടുലക്ഷം രൂപവരെ ശന്പള കുടിശികയുള്ളവരുണ്ടെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.