ഭരണം നിരാശാജനകം: സിപിഎം സെക്രട്ടേറിയറ്റ്
ഭരണം നിരാശാജനകം: സിപിഎം സെക്രട്ടേറിയറ്റ്
Friday, March 24, 2017 2:26 PM IST
തിരുവനന്തപുരം : പത്തു മാസം പിന്നിടുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാനിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സർക്കാരിനു കഴിയുന്നില്ലെന്നും തൊടുന്നതെല്ലാം വിവാദങ്ങളിൽ പെടുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിൽ നേതാക്കൾ വിമർശിച്ചു.

നേരത്തേ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ വീക്ഷിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു തീരുമാനിച്ച രേഖ നടപ്പിലാക്കാൻ വൈകിയതു സംബന്ധിച്ചും വിമർശനമുയർന്നു. എന്നാൽ, സർക്കാരിനെതിരേ പാർട്ടി സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനങ്ങൾക്ക് എല്ലാം ശരിയാകുമെന്ന മറുപടിയാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. സർക്കാരുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളെ പോസറ്റീവായി കാണുന്നുവെന്നും പിണറായി വിജയൻ മറുപടിയിൽ വ്യക്തമാക്കി.

കാര്യക്ഷമതയുള്ള നേതാക്കളാണു മന്ത്രിസ്ഥാനങ്ങൾ വഹിക്കുന്നതെന്നും അതേസമയം മിക്ക വകുപ്പുകളും നിർജീവമാണെന്നും സിപിഎം സംസ്ഥാന നേതാക്കൾ പറഞ്ഞു. ഉദ്യോഗസ്ഥർക്കിടയിലെ തർക്കം രൂക്ഷമായിട്ടും അതിനു കടിഞ്ഞാണിടാൻ സർക്കാരിനു സാധിക്കുന്നില്ല. പോലീസ് ഇപ്പോഴും ഉമ്മൻചാണ്ടി ഭരണത്തിന്‍റെ ഹാംഗ് ഓവറിലാണ്. വിജിലൻസിനെതിരേ കോടതികളുടെ പരാമർശമുണ്ടെ ങ്കിലും വിജിലൻസ് ഡയറക്ടർക്കു ജനങ്ങൾക്കിടയിൽ നല്ല മതിപ്പാണെന്നും അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാടു സ്വാഗതാർഹമാണെന്നും അഭിപ്രായമുണ്ടായി.


മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പാർട്ടിയും ഇടതുമുന്നണിയും രണ്ടു മാസത്തിലൊരിക്കൽ സമയമെടുത്തു തന്നെ ചർച്ച ചെയണം. ഇതിനു പാർട്ടി മുൻകൈയെടുക്കണം. ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ ശ്രമിക്കണം. വകുപ്പു തിരിച്ചുതന്നെ ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ മന്ത്രിമാർക്കു നിർദേശം നൽകണം. ഇല്ലെങ്കിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

സെക്രട്ടേറിയറ്റിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയ വിമർശനങ്ങൾ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്നും മന്ത്രിമാർ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാൻ വകുപ്പുതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി സർക്കാരിന്‍റെ പ്രവർത്തനത്തെ സംബന്ധിച്ചു വിലയിരുത്തും. സംസ്ഥാന സമിതിയാകും സർക്കാരിന്‍റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള മാർഗരേഖയ്ക്കു രൂപം നൽകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.