"നക്സൽ വർഗീസ് കൊല്ലപ്പെട്ടതു പോലീസുമായുള്ള ഏറ്റുമുട്ടലിൽ'
 നക്സൽ വർഗീസ് കൊല്ലപ്പെട്ടതു പോലീസുമായുള്ള ഏറ്റുമുട്ടലിൽ
Friday, March 24, 2017 2:15 PM IST
കൊച്ചി: കൊലക്കേസിലും കവർച്ചക്കേസിലും പ്രതിയായ കൊടുംകുറ്റവാളിയായിരുന്നു നക്സൽ വർഗീസെന്നും പോലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വർഗീസിന്‍റെ മരണത്തിൽ ബന്ധുക്കൾക്കു സർക്കാർ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ലെന്നും ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ആർ. സന്തോഷ് കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

നക്സൽ വർഗീസിനെ പോലീസ് കൊലപ്പെടുത്തിയ സാഹചര്യത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സഹോദരൻ എ. തോമസ് ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്. മധ്യവേനലവധിക്കുശേഷം ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. വർഗീസിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ 1998 ൽ നൽകിയ ഹർജിയിൽ നഷ്ടപരിഹാരം ആവശ്യമില്ലെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ ഹർജിക്കാരൻ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നു സർക്കാർ പറയുന്നു.

വയനാട് തിരുനെല്ലിയിൽ 1970 ഫെബ്രുവരിയിൽ ഉണ്ടായ കവർച്ചയിലും കൊലപാതകത്തിലും വർഗീസ് പ്രതിയായിരുന്നുവെന്നു പോലീസ് രേഖകളിലുണ്ട്. മാനന്തവാടി പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇയാളെ പിടികൂടാൻ നിരവധി തെരച്ചിലുകൾ നടത്തിയെന്നും സിആർപിഎഫിന്‍റെ സഹായത്തോടെ തെരച്ചിൽ നടത്തിയിട്ടും ഇയാളെ കിട്ടിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


2016 ജൂലൈ 22നു മുൻ സർക്കാരിന്‍റെ കാലത്ത് നിയോഗിച്ച സർക്കാർ അഭിഭാഷകൻ മുഖേനയാണ് സത്യവാങ്മൂലം നൽകിയത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടതായി തലശേരി ഡിവൈഎസ്പിയായിരുന്ന കെ. ലക്ഷ്മണ വ്യക്തമാക്കിയിരുന്നു. 1970 ഫെബ്രുവരി 18നായിരുന്നു മരണം. വർഗീസിനെ ലക്ഷ്മണയുടെ ഉത്തരവനുസരിച്ച് താനാണ് വെടിവച്ചു കൊന്നതെന്ന് അന്നത്തെ പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിൾ രാമചന്ദ്രൻ നായർ 1998 ൽ വെളിപ്പെടുത്തിയതോടെ സംഭവം വീണ്ടും വാർത്തയായി.

തുടർന്ന് അന്വേഷണം നടത്തിയ സിബിഐ നൽകിയ കുറ്റപത്രമനുസരിച്ച് കേസിൽ രണ്ടാം പ്രതിയായ ലക്ഷ്മണയെ കോടതി ശിക്ഷിച്ചു. ലക്ഷ്മണയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ വർഗീസിനെ പോലീസ് വെടിവച്ചു കൊന്നതാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ അന്തിമമാണെന്നു പറയാനാവില്ല. കീഴ്ക്കോടതി ശിക്ഷ നൽകിയെന്നതു നഷ്ടപരിഹാരം ലഭിക്കാൻ കാരണമല്ല. ലഭ്യമായ വിവരമനുസരിച്ചു പോലീസുമായുള്ള ഏറ്റുമുട്ടലിലാണു വർഗീസ് മരിച്ചത്. ഇയാൾ കൊലക്കേസിലും കവർച്ചാക്കേസിലും പ്രതിയായ കൊടുംകുറ്റവാളിയാണെന്നതു നിഷേധിക്കാൻ സിബിഐക്കോ വിചാരണക്കോടതിക്കോ കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.