തിരുവനന്തപുരം: സംസ്ഥാനത്ത് വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തുക ഗണ്യമായി ഉയർത്തിയതായി മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
45 ദിവസം വരെ പ്രായമായ നെല്ലിന്റെ നഷ്ടപരിഹാരത്തുക 7500 രൂപയിൽ നിന്ന് 15,000 രൂപയായും 45 ദിവസത്തിന് മുകളിലേക്ക് 12,500 രൂപയിൽ നിന്ന് 35,000 രൂപയായും ഉയർത്തി. തെങ്ങിന് 1000 രൂപയിൽ നിന്നു രണ്ടായിരം രൂപയായി ഉയർത്തി. റബറിന് 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി.
മറ്റു വിളകളുടെ ഇൻഷ്വറൻസ് തുക ചുവടെ. ബ്രാക്കറ്റിൽ പഴയ നിരക്ക്:
പച്ചക്കറികൾ-പന്തലില്ലാത്തവ ഒരു ഹെക്ടർ 40,000 രൂപ (25,000 രൂപ), പച്ചക്കറി പന്തലുള്ളവ 25000 (15000 രൂപ). നേന്ത്രവാഴ 300 (50), കമുക് 200 (100), കുരുമുളക് 200 (40), കോഫി 250 (75), കശുമാവ് 750 (200), ജാതി 3000 (200), കൊക്കോ 300 (35), ഏലം ഹെക്ടർ 60000 (30000).
കിഴങ്ങ് വിള ഹെക്ടർ 35,000 (25,000), വെറ്റില സെന്റിന് 1000 (250), ഇഞ്ചി ഹെക്ടർ 80,000 (40,000), പൈനാപ്പിൾ 50,000 (25,000), കരിമ്പ് 50,000 (30,000), ,സുഗന്ധ വ്യഞ്ജനങ്ങൾ 10,000 (2500), നിലക്കടല 12,000 ( 8000).
നേന്ത്രവാഴ ഒഴികെയുള്ള വാഴകൾക്ക് 100 മുതൽ 200 വരെ രൂപ ഇൻഷ്വറൻസ് ഏർപ്പെടുത്തി. നിലവിൽ മറ്റുവാഴകൾക്ക് ഇൻഷ്വറൻസ് ഇല്ല. 25 വർഷമായി വിള ഇൻഷ്വറൻസ് തുകവർധി പ്പിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് നെല്ലിന്റെ കാര്യത്തിൽ കീടരോഗബാധ കൂടി നഷ്ടപരിഹാരത്തിനായി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.