ഇടുക്കി ആർച്ച് ഡാം മുഖം മിനുക്കുന്നു; ചെലവ് ഒരുകോടി
ഇടുക്കി ആർച്ച് ഡാം മുഖം മിനുക്കുന്നു; ചെലവ് ഒരുകോടി
Thursday, March 23, 2017 2:21 PM IST
ചെറുതോണി: കുറവൻ - കുറത്തി മലകളുടെ മംഗല്യസൂത്രമായി ചരിത്രത്തിൽ ഇടം നേടിയ ഇടുക്കി അണക്കെട്ട് വെള്ളക്കുപ്പായം അണിയുന്നു. അണക്കെട്ട് നിർമിച്ച് 41 വർഷത്തിനുള്ളിൽ ആദ്യമായാണ് പെയിന്‍റിംഗ് നടത്തുന്നത്. പെയിന്‍റടിച്ച് അണക്കെട്ടിനെ മനോഹരിയാക്കുകയല്ല ലക്ഷ്യം. മറിച്ച് കാലാവസ്ഥാ വ്യതിയാനത്തിൽ കഠിനചൂടിൽ അണക്കെട്ടിലുണ്ടാകുന്ന മാറ്റങ്ങൾ തടയുന്നതിനായി ചൂട് പ്രതിരോധിക്കുന്ന ഹൈഹീറ്റ് റിഫ്ളക്ടീവ് പെയിന്‍റിംഗാണ് നടക്കുന്നത്. ഇതിന് 1,09,75,900 രൂപയാണ് ചെലവ് വരുന്നത്. ആർയാകോണ്‍ കണ്‍സ്ട്രക‌്ഷൻസ് കന്പനിയാണ് കരാർ എടുത്തിരിക്കുന്നത്. 2016 ഏപ്രിൽ 15ന് കരാർ വച്ച പെയിന്‍റിംഗ് ജോലികൾ 2017 ഒക്ടോബർ 14ന് മുന്പ് പൂർത്തിയാക്കണം.

അണക്കെട്ടിന്‍റെ കൈവരിക്കുമാത്രം ഇളം പച്ചയും ബാക്കി പ്രതലം മുഴുവൻ വെള്ള നിറവുമാണ് നൽകുന്നത്. ഏറെ സാഹസികത നിറഞ്ഞതാണ് അണക്കെട്ടിലെ പെയിന്‍റിംഗ് ജോലികൾ. പായലും ചെളിയുമെല്ലാം കഴുകി വൃത്തിയാക്കിയശേഷമാണ് പെയിന്‍റിംഗ് ആരംഭിച്ചിരിക്കുന്നത്. 169.16 മീറ്റർ ഉയരവും 365.85 മീറ്റർ നീളവുമുള്ള ഇടുക്കി ആർച്ച് ഡാമിന് 1968 ഫെബ്രുവരി 17ന് കാനഡ-ഇന്ത്യ ഹൈകമ്മീഷണർ ജയിംസ് ജോർജാണ് തറക്കല്ലിട്ടത്.

1969 ഏപ്രിൽ 30ന് നിർമ്മാണമാരംഭിച്ചു. 1976 ഫെബ്രുവരി 12ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി ആർച്ച് ഡാം കമ്മീഷൻ ചെയ്തു. മൂന്ന് അണക്കെട്ടുകളുടെ സമാഹാരമാണ് ഇടുക്കി ജലസംഭരണി. പെരിയാറിനു കുറുകെ ഇടുക്കിയിൽ കുറവൻ - കുറത്തി മലയുടെ തൊട്ടു തൊട്ടില്ലെമ്മ മട്ടിൽ നിൽക്കുന്ന പ്രതലത്തിലാണ് ഇടുക്കി ആർച്ച് ഡാമിന്‍റെ പാദം.

കുറവൻമലക്ക് 839 മീറ്റർ ഉയരവും, കുറത്തിമലക്ക് 925 മീറ്ററും ഉയരമാണുള്ളത്. പെരിയാറിന്‍റെ പോഷകനദിയായ ചെറുതോണി ആറിൽ ഇടുക്കിയോടു ചേർന്നാണ് അഞ്ച് ഷട്ടറോടുകൂടിയ ചെറുതോണി അണക്കെട്ട് നിർമിച്ചിരിക്കുന്നത്. 134 മീറ്റർ ഉയരവും 651 മീറ്റർ നീളവുമാണ് ചെറുതോണി അണക്കെട്ടിനുള്ളത്. കിളിവള്ളി തോടിനുകുറുകെ 100 മീറ്റർ ഉയരത്തിലും 385 മീറ്റർ നീളത്തിലും കുളമാവ് അണക്കെട്ടും നിർമിച്ചാണ് ഇടുക്കി ജലസംഭരണി പൂർത്തിയാക്കിയിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്‍റെ നിർമാണം ഹിന്ദുസ്ഥാൻ കണ്‍സ്ട്രക‌്ഷൻ കന്പനിയാണ് നിർവഹിച്ചത്.


കാനഡയിലെ സർവെയർ നെനിഗർ ചെവർട്ട് (എസ്എൻസി) എന്ന കന്പനിയാണ് നിർമാണ മേൽനോട്ടംവഹിച്ചത്. 1991ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനിയർക്ക് ആദിവാസി മൂപ്പൻ കരുവെള്ളായൻ കൊലുന്പനാണ് അണക്കെട്ടിനുള്ള സ്ഥലം കാണിച്ചുകൊടുത്തത്. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായ ഡബ്ല്യു ജെ. ജോണ്‍ 1922 ൽ നായാട്ടിനെത്തിയപ്പോൾ കുറവൻ - കുറത്തിമല ഇടുക്കിലൂടെ കുതിച്ചൊഴുകുന്ന പെരിയാർ കൊലുന്പന്‍റെ സഹായത്താൽ കണ്ടെത്തി.ഇദ്ദേഹത്തിന്‍റെ സഹോദരനും എഞ്ചിനിയറുമായ പി.ജെ. തോമസിന്‍റെ സഹായത്തോടെ 1932 ൽ തിരുവിതാംകൂർ സർക്കാരിനെ അണക്കെട്ടിനു പറ്റിയ സ്ഥലം കണ്ടെത്തിയ വിവരം അറിയിച്ചു.1935-ൽ അസംബ്ലി അംഗമായിരുന്ന എ.കെ.നാരായണപിള്ള ഈ കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തി. 1937-ൽ ഇറ്റലിക്കാരനായ ആഞ്ജലോ ഒമേദയോ, ക്ലാന്തയോ മാസെലെ എന്നീ എഞ്ചിനിയർമാർ ഇടുക്കിയെക്കുറിച്ച് പഠനം നടത്തിയെങ്കിലും കാര്യങ്ങൾ മുന്നോട്ടു പോയില്ല. 1947 ൽ ഏറെക്കുറെ വ്യക്തമായ ഒരു പ്രാഥമിക റിപ്പോർട്ടുണ്ടായി. തിരുവിതാംകൂർ ഇലക്ട്രിക്കൽ എഞ്ചിനീയർ ജോസഫ് ജോണ്‍ റിപ്പോർട്ട് തയ്യാറാക്കി.

പെരിയാറിനു കുറുകെ അണക്കെട്ടു നിർമ്മിക്കാമെന്നും അറക്കുളത്ത് പവർ ഹൗസ് സ്ഥാപിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ റിപ്പോർട്ട്. കുളമാവിൽ നിന്നും 5000 മീറ്റിലധികം നീളമുള്ള തുരങ്കത്തിലൂടെ വെള്ളം ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റത്തെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

ബിജു കലയത്തിനാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.