ഹെൽത്ത് ഇൻസ്പെക്ടറുടെ മൃതദേഹവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം
ഹെൽത്ത് ഇൻസ്പെക്ടറുടെ മൃതദേഹവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം
Thursday, March 23, 2017 1:37 PM IST
തിരുവനന്തപുരം: ശമ്പളം നൽകാതെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതിന്‍റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഹെൽത്ത് ഇൻസ്പെക്ടറുടെ മൃതദേഹവുമായി സഹപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു. ബുധനാഴ്ചയാണ് തമ്പാനൂരുള്ള സ്വകാര്യ ലോഡ്ജ് മുറിയിൽ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി ജഗദീഷ് (42) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കാൽ മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനു ശേഷം മൃതദേഹം സ്വദേശമായ തൃക്കരിപ്പൂരിലേക്കു കൊണ്ടു പോയി. ഇന്നു രാവിലെ 11ന് സംസ്കാരം നടത്തും.

പ്രതിഷേധത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് വി.എസ്. ശിവകുമാർ എംഎൽഎ, എം.എം. ഹസൻ, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ജഗദീഷിനെ കഴിഞ്ഞ സെപ്റ്റംബറിലാണ് സർക്കാർ ജോലിയിൽ നിന്നു പുറത്താക്കിയത്. പത്തു മാസത്തെ ശമ്പളം നൽകാതെയായിരുന്നു പിരിച്ചുവിടൽ. ഇക്കാരണത്താലാണ് ജീവനൊടുക്കുന്നതെന്നുള്ള ജഗദീഷിന്‍റെ ആത്മഹത്യാക്കുറിപ്പും ലോഡ്ജ് മുറിയിൽനിന്നു പോലീസ് കണ്ടെത്തിയിരുന്നു. മുമ്പു പലതവണ മുടങ്ങിയ ശമ്പളം നൽകണമെന്ന ആവശ്യവുമായി ജഗദീഷ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടിരുന്നു. ശമ്പള ഇനത്തിൽ രണ്ടുലക്ഷം രൂപയോളം കിട്ടാനുള്ളതായി സഹപ്രവർത്തകർ പറയുന്നു.

പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനാൽ ജഗദീഷ് കടുത്ത മാനസികവിഷമത്തിലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ബുധനാഴ്ചയും ജഗദീഷും സഹപ്രവർത്തകരും സെക്രട്ടേറിയറ്റിൽ എത്തി ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെയും ആരോഗ്യ സെക്രട്ടറിയെയും കണ്ടിരുന്നു. ഇതിനു ശേഷം ലോഡ്ജ് മുറിയിലെത്തിയ ജഗദീഷ് സുഹൃത്തുക്കൾ പോയശേഷം രാത്രിയാണ് ജീവനൊടുക്കിയത്.


ശമ്പളം നൽകാതെ പിരിച്ചുവിട്ടത് എണ്ണൂറിലേറെ ജീവനക്കാരെ

തിരുവനന്തപുരം: ശമ്പളം നൽകാതെ പിരിച്ചുവിട്ടതിന്‍റെ മനോവിഷമത്തിൽ ജീവനൊടുക്കിയ ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷിന്‍റെ സഹപ്രവർത്തകരും ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിൽ. 2012-ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് ആരോഗ്യവകുപ്പിനു കീഴിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലേക്കുമായി 1902 ജീവനക്കാരെയാണ് സർക്കാർ നിയമിച്ചത്. ആദ്യം മൂന്നുമാസത്തേക്കായിരുന്നു നിയമനമെങ്കിലും പിന്നീട് നീട്ടി നൽകുകയായിരുന്നു.
മാസങ്ങൾ കഴിഞ്ഞതോടെ ജീവനക്കാരുടെ എണ്ണം പകുതിയോളമായി ചുരുങ്ങി. ശമ്പളം മുടങ്ങുകയും ചിലപ്പോൾ ഒന്നിച്ചു ലഭിക്കുകയും ചെയ്തിരുന്നതായും ജീവനക്കാർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.