സാമൂഹ്യനീതിയുടെ വിശുദ്ധ നക്ഷത്രം ’ഇൻഡോർ റാണി’
സാമൂഹ്യനീതിയുടെ വിശുദ്ധ നക്ഷത്രം ’ഇൻഡോർ റാണി’
Thursday, March 23, 2017 1:37 PM IST
ദൈവത്തിനും മനുഷ്യർക്കും വേണ്ടി ജീവിക്കുന്ന ഒരാൾക്ക് എത്തിച്ചേരാവുന്ന ഏറ്റവും ഉയർന്ന ഇടങ്ങളിൽ ഒന്നാണ് രക്തസാക്ഷിത്വം. സിസ്റ്റർ റാണി മരിയയ്ക്ക് ദൈവം നൽകിയ സ്വർഗത്തിന്‍റെ സമ്മാനമാണിത്.

ഒരു ദിവസം അപ്രതീക്ഷിതമായി വന്നു ചേർന്ന ഒന്നല്ല അത്. സിസ്റ്റർ റാണി മരിയയുടെ കൊലപാതകം കേവലം ദാരുണമായ ഒരു മരണമെന്നു തോന്നിയേക്കാം. പക്ഷേ ആ ജീവിതത്തിന്‍റെ നാൾവഴികളിലൂടെ കൂടെനടക്കുന്പോൾ എത്തിച്ചേരുന്ന യാഥാർഥ്യം മറിച്ചാണ്.
മനുഷ്യന്‍റെ സമഗ്രവിമോചനത്തിനു വേണ്ടിയുള്ള സ്നേഹാഗ്നി നെഞ്ചിലേറ്റി പ്രവർത്തിച്ചയാളാണു സിസ്റ്റർ റാണി മരിയ. ഏകാധ്യാപക വിദ്യാലയങ്ങളിലൂടെ അറിവിന്‍റെ അക്ഷരക്കൂട്ടങ്ങൾ പങ്കുവച്ചു. ന്യായവേതനത്തിനു വേണ്ടിയുള്ള സമരങ്ങളിലൂടെ തൊഴിലിടങ്ങളിലുള്ള അനീതികൾക്കെതിരേ പ്രതികരിക്കാൻ പഠിപ്പിച്ചു. ജന്മിമാരുടെ കീഴിൽ അടിമകൾക്ക് തുല്യമായ ജീവിതം മാറ്റി മനുഷ്യോചിതമായ രീതിയിൽ ജീവിക്കുന്നതിനുള്ള അവകാശങ്ങൾക്കു വേണ്ടി പോരാടാൻ ഗ്രാമീണ മനുഷ്യരെ പ്രാപ്തരാക്കി.

സാമൂഹ്യ വ്യവസ്ഥിതിയിലെ തിന്മകൾക്കെതിരെ ശക്തമായ പ്രതിരോധങ്ങൾ സംഘടിപ്പിച്ചു. ഉദാഹരണത്തിന് ജനങ്ങൾക്ക് കിട്ടേണ്ടിയിരുന്ന ന്യായമായ അവകാശങ്ങൾ തട്ടിയെടുത്തിരുന്ന ഇടനിലക്കാരുടെ അനീതിയും അഴിമതികളും തുറന്നു കാട്ടി.

സാധാരണ മനുഷ്യർക്ക് ജീവിക്കാൻ പുതിയ പ്രതീക്ഷകൾ നൽകി. ബാങ്ക് ലോണുകൾ തരപ്പെടുത്തി പുതിയ കാർഷിക സംസ്കാരം രൂപപ്പെടുത്തി. ജനകീയ കൂട്ടായ്മയോടെ കിണറുകൾ കുഴിച്ച് കൃഷിയിടങ്ങളിൽ വെള്ളമെത്തിച്ചു.


രോഗങ്ങൾക്ക് ശരിയായ ചികിത്സകൾ തേടാൻ നിർബന്ധിച്ചു. ഇതെല്ലാം കത്തോലിക്കാ സഭയുടെ സാമൂഹ്യനീതിക്കു വേണ്ടിയുള്ള ആശയ പ്രപഞ്ചത്തിന്‍റെ വിസ്ഫോടനങ്ങളായിരുന്നു, ദൈവരാജ്യത്തിന്‍റെ വളർച്ചയ്ക്കു വേണ്ടിയുള്ള ഒരു മിഷനറിയുടെ ചങ്കുറപ്പോടെയുള്ള പ്രവർത്തനങ്ങളുടെ സൃഷ്ടിപരമായ വഴികളായിരുന്നു. വലിയ എതിർപ്പുകൾക്കിടയിലും മനുഷ്യനന്മയ്ക്കു വേണ്ടിയുള്ള നിലപാടുകളിൽ ഉറച്ചു നിന്നതിന്‍റെ അനിവാര്യമായ പരിസമാപ്തിയായിരുന്നു രക്തസാക്ഷിത്വം.

ഗോതന്പുമണി നിലത്തു വീണ് അഴിഞ്ഞ് വളരെ ഫലം പുറപ്പെടുവിക്കുന്നതു പോലെ സിസ്റ്റർ റാണി മരിയയുടെ ജീവിതവും മനുഷ്യ വിമോചനത്തിന്‍റെ പുതു ചരിത്രമായിത്തീർന്നിരിക്കുന്നു. കത്തോലിക്കാ സഭ സിസ്റ്റർ റാണി മരിയയെ സാമൂഹ്യനീതിയുടെ വിശുദ്ധ നക്ഷത്രമായി അടയാളപ്പെടുത്തുന്നു എന്നുള്ളതു തികച്ചും അഭിമാനകരം.(സിസ്റ്റർ റാണി മരിയയുടെ ഇടവകാംഗമായ ലേഖകൻ, കണ്ടനാട് ഇൻഫന്‍റ് ജീസസ് പള്ളി വികാരിയും സിസ്റ്റർ റാണി മരിയ വിമോചനത്തിന്‍റെ വിശുദ്ധനക്ഷത്രം എന്ന നാടകത്തിന്‍റെ നിർമാതാവുമാണ്.)

ഫാ. തോമസ് നങ്ങേലിമാലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.