ജേക്കബ് തോമസിനെതിരേയുള്ള റിപ്പോർട്ടിൽ നടപടി വ്യക്തമാക്കാൻ ഹൈക്കോടതി
ജേക്കബ് തോമസിനെതിരേയുള്ള റിപ്പോർട്ടിൽ നടപടി വ്യക്തമാക്കാൻ ഹൈക്കോടതി
Thursday, March 23, 2017 1:37 PM IST
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാനാവുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന സമയത്തെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സത്യൻ നരവൂർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്‍റെ നിർദേശം. ജേക്കബ് തോമസിനെതിരേ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി തയാറാക്കിയ റിപ്പോർട്ട് ഹർജിക്കാരൻ ഹാജരാക്കിയിരുന്നു. ഇതിന്മേൽ എന്തു നടപടിയെടുക്കാൻ കഴിയുമെന്നാണ് സിംഗിൾബെഞ്ച് ചോദിച്ചത്.


അതേസമയം ജേക്കബ് തോമസിനെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചേർത്തല സ്വദേശി മൈക്കിൾ വർഗീസ് നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ വകുപ്പിലെ സ്റ്റോർ ആൻഡ് പർച്ചേസ് വിഭാഗം സെക്രട്ടറിയുടെയും റിപ്പോർട്ട് തേടി. ജേക്കബ് തോമസ് തുറമുഖ വകുപ്പിലിരുന്ന സമയത്ത് വിദേശ കന്പനിയിൽ നിന്ന് ഡ്രഡ്ജർ വാങ്ങിയതിലും സോളാർ പാനലുകൾ സ്ഥാപിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി മൈക്കിൾ വർഗീസ് വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി തള്ളി. ഇതിനെതിരേയാണ് മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.