ഖനന, നിർമാണ മേഖലയിലെ പ്രതിസന്ധി: ചെറുകിട ക്വാറി ഉടമകൾ ഉപരോധ സമരത്തിന്
Thursday, March 23, 2017 12:40 PM IST
തിരുവനന്തപുരം: പരിസ്ഥിതി അനുമതിയുടെ മറവിൽ സംസ്ഥാനത്തെ ചെറുകിട കരിങ്കൽ ക്വാറി, ക്രഷർ മേഖല പൂർണമായും സ്തംഭനത്തിലായിട്ടും സംസ്ഥാന സർക്കാർ നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ചു ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ സമരത്തിലേക്ക്.

ഈ മാസം 27-നു തിരുവനന്തപുരത്തെ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി ഓഫീസ് ഉപരോധിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 50 സെന്‍റ് വരെയുള്ള ഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികളെ സംരക്ഷിക്കാൻ നിയമനിർമാണം നടത്താൻ സർക്കാർ അടിയന്തരമായി തയാറാകണം. ചെറുകിട ഖനന മേഖലയെ നിർത്തലാക്കി വൻകിടക്കാർക്ക് ഈ മേഖലയെ തീറെഴുതാനുള്ള നടപടികൾ തുടരുന്നത് ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥരും വൻകിടക്കാരും തമ്മിലുള്ള ഒത്തുകളിമൂലമാണെന്നും ഭാരവാഹികൾ പറഞ്ഞു.
24 മുതൽ 50 സെന്‍റ് വരെയുള്ള സ്ഥലങ്ങളിൽ അഞ്ച് അഥോറിറ്റികളുടെ അനുമതിയോടെ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ചെറുകിട ക്വാറികൾ അടച്ചുപൂട്ടുന്നതുമൂലം ലക്ഷ കണക്കിനു തൊഴിലാളികൾക്കു തൊഴിൽ നഷ്ടമാകും.


ക്വാറി നടത്തിപ്പുകാരുടെ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മറ്റും എടുത്ത ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടക്കാനാകാതെ നടപടി നേരിടുകയാണ്. കരിങ്കൽ ഉൽപന്നങ്ങളുടെ വില ഇരട്ടിയിലധികമാവുകയും കരിങ്കൽ ഉൽപന്നങ്ങൾ ലഭ്യമല്ലാത്തതിനാൽ നിർമാണ പ്രവർത്തനം നിലക്കുകയും ചെയ്തു. മറ്റു വികസന പ്രവർത്തനങ്ങളും താളം തെറ്റി.

വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് വൻരൂപത്തിൽ ഖനനം നടത്തുകവഴി കുന്നുകളും മലകളും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അപ്രത്യക്ഷമാകും. അനധികൃത ക്വാറികളുടെ എണ്ണം പതിന്മടങ്ങാവുകയും ചെയ്യും. ഇതു സർക്കാറിന്‍റെ റവന്യൂവരുമാനത്തിൽ ഭീമമായ നഷ്ടം വരുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാബു, ട്രഷറർ എ.കെ. ഡേവിസണ്‍, സി. അരുണ്‍ദേവ്, ക്ലമന്‍റ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.