പോലീസ് ഫയൽ ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാകും
പോലീസ് ഫയൽ ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാകും
Thursday, March 23, 2017 12:27 PM IST
തൃശൂർ: കേരള പോലീസിന്‍റെ കേസ് ഫയലുകൾ ഡിജിറ്റൈസ് ചെയ്യുന്ന പ്രക്രിയ അവസാന ഘട്ടത്തിലേക്ക്. പത്തുവർഷം മുമ്പുള്ള കേസ് ഫയലുകളാണ് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. ഡിജിറ്റൈസേഷൻ നടപടികൾ കേരളത്തിലെ 19 പോലീസ് ജില്ലകളിലും പുരോഗമിക്കുകയാണ്.

മാർച്ച് 31നകം ഈ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശമെങ്കിലും കാലാവധി നീട്ടിനൽകാൻ സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും 90 ശതമാനത്തോളം പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലാ ആസ്ഥാനങ്ങളിലും ഡിജിറ്റൈസേഷൻ ജോലികൾ നടക്കുന്നുണ്ട്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് ആൻഡ് സിസ്റ്റംസിന്‍റെ ഭാഗമായാണിത്. പ്രക്രിയ പൂർത്തിയാകുന്നതോടെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും കഴിഞ്ഞ പത്തുവർഷത്തെ കേസ് ഫയലുകൾ ഒരു മൗസ് ക്ലിക്കിൽ സംസ്ഥാനത്തൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ലഭ്യമാകും.

എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകളാണ് റഫറൻസിനും മറ്റുമായി ഇത്തരത്തിൽ ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറ്റുന്നത്. 2015 മുതൽ മിക്ക സ്റ്റേഷനുകളിലും ഇതു കൃത്യമായി നടപ്പാക്കുന്നുണ്ട്. 2003 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലെ കേസ് ഫയലുകളാണ് പലയിടത്തും ഇപ്പോഴും കടലാസ് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതാണ് സ്കാൻ ചെയ്തും മറ്റും ഡിജിറ്റലാക്കുന്നത്. കേസ് അന്വേഷണത്തിനു ബാക്ക് അപ് ഫയലുകൾ അത്യാവശ്യമായതിനാലും പൊതുജന സുരക്ഷ ഉറപ്പാക്കാനും സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പെട്ടെന്ന് ലഭ്യമാക്കാനും ഡിജിറ്റൈസേഷൻ സഹായകമാകും.


2015 മുതൽ എഫ്ഐആറുകൾ ഓണ്‍ലൈനിൽ ലഭ്യമാണ്. സെൻസിറ്റീവ് കേസുകളും രഹസ്യസ്വഭാവമുള്ള കേസുകളും ഒഴികെയുള്ള എഫ്ഐആറുകൾ ഓണ്‍ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. റിപ്പർ ജയാനന്ദനെ പോലുള്ള കുറ്റവാളികളുടെ കേസ് വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ഇതുപോലെ കേസ് ഫയലുകൾ ഡിജിറ്റൈസ് ചെയ്യുന്ന പ്രക്രിയ നടക്കുന്നതിനാൽ സംസ്ഥാനത്തിനു പുറത്തു നടന്ന കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും ഇന്ത്യയിൽ ഏതു പോലീസ് സ്റ്റേഷനിലും ലഭ്യമാകും.

2012 നവംബർ 19 മുതലാണ് കേരളത്തിൽ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പ്രക്രിയ ആരംഭിച്ചത്. ടാറ്റ കണ്‍സൾട്ടൻസി സർവീസ്(ടിസിഎസ്) ലിമിറ്റഡിനെയാണ് പ്രോജക്ട് കേരളത്തിൽ നടപ്പാക്കാൻ നിയോഗിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.