കൃഷ്ണദാസിന്‍റെ ജാമ്യഹർജിയിൽ ഇന്നു വിധി പറയും
Wednesday, March 22, 2017 1:38 PM IST
കൊച്ചി: നെഹ്റു കോളജ് ഓഫ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി. കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും. പാലക്കാട് ലക്കിടി ജവഹർ ലോ കോളജിലെ എൽഎൽബി വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതിനെതിരേ കൃഷ്ണദാസ് നൽകിയ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി.

ഹർജി പരിഗണിക്കവേ കൃഷ്ണദാസിനെതിരേ വ്യക്തമായ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു. കൂടുതൽ തെളിവുകൾ ലഭ്യമായ സാഹചര്യത്തിലാണ് തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ ജാമ്യം കിട്ടാത്ത വകുപ്പുകൾ ഉൾപ്പെടുത്തിയത്. എൽഎൽബി വിദ്യാർഥി ഷഹീർ ഷൗക്കത്തലി നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. സാഹചര്യങ്ങളും തെളിവുകളും പരിശോധിച്ചാണ് പോലീസ് തുടർനടപടി സ്വീകരിച്ചത്.

നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിക്കാരന്‍റെ മൊഴിയിൽനിന്നു വ്യക്തമാണ്. 2016 ഒക്ടോബർ ഒന്നിനു മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിൽ കൃഷ്ണദാസിനെതിരേ ഷൗക്കത്തലി പരാതി നൽകിയിരുന്നു. ഇതു പിന്നീട് പിൻവലിച്ചത് ഹർജിക്കാരന്‍റെ ഭീഷണികൊണ്ടാണെന്നു വ്യക്തമായിട്ടുണ്ട്.
പരാതിക്കാരനെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ കോളജിലേക്കു വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നും അതേതുടർന്നു പരാതിക്കാരനായ ഷൗക്കത്തലി കോളജിലെ കംപ്യൂട്ടറിൽനിന്നുതന്നെ പരാതി പിൻവലിക്കുന്നതിന് അപേക്ഷ നൽകിയെന്നും വ്യക്തമായി. കോളജിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും പരാതിക്കാരന്‍റെ മൊബൈലിലേക്കു വന്ന മെയിലിൽനിന്നും ഇതുസംബന്ധിച്ച് തെളിവ് ലഭിച്ചിട്ടുണ്ട്. സാഹചര്യത്തെളിവുകളും വസ്തുതകളും അടിസ്ഥാനമാക്കിയാണു ഹർജിക്കാരനെ അറസ്റ്റു ചെയ്തത്.

സർക്കാരിന് ഇതിൽ നിയമവിരുദ്ധമായ താത്പര്യം ഇല്ലെന്നും നിയമപരമായ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. വളരെ സ്വാധീനമുള്ള വ്യക്തി എന്ന നിലയിൽ ഹർജിക്കാരനെ പുറത്തുവിട്ടാൽ തെളിവ് നശിപ്പിക്കാനിടയുണ്ട്. ഇത്തരം നടപടികൾ മറ്റൊരു കുട്ടിക്കും ഉണ്ടാകാതിരിക്കുന്നതിനാണ് സർക്കാർ കർശനനടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.


കീഴ്കോടതിയിലും ഹൈക്കോടതിയിലും ഹർജിക്കാരൻ ഒരേസമയം മുൻകൂർജാമ്യാപേക്ഷ നൽകിയിരുന്നുവെന്നും ഇതു പരിഗണിക്കുന്നതിനിടെ അറസ്റ്റിലായ സാഹചര്യത്തിൽ ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നും ഷൗക്കത്തലിയുടെ അഭിഭാഷകൻ വാദിച്ചു. ഹർജിക്കാരനെതിരേ മുന്പു പരാതി നൽകാതിരുന്നത് ഭയംകൊണ്ടാണ്. എന്നാൽ ജിഷ്ണുവിന്‍റെ മരണം സംബന്ധിച്ച് അറിഞ്ഞ ഉടൻ പോലീസിൽ പരാതി നൽകിയിരുന്നു. കൃത്യമായ തുടർനടപടി സ്വീകരിക്കാതിരുന്നിട്ടുണ്ടെങ്കിൽ അതു പോലീസിന്‍റെ അനാസ്ഥ കൊണ്ടാണെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ പോലീസ് നിയമവിരുദ്ധമായി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും വേണ്ടത്ര തെളിവുകൾ ഇല്ലാതെ തുടർനടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പോലീസ് നടപടി നീതീകരിക്കാനാവാത്തതാണെന്നും അദ്ദേഹം വാദിച്ചു. വാദം പൂർത്തിയായതിനാൽ വിധി പറയാൻ ഹർജി ഇന്നത്തേക്കു മാറ്റുകയായിരുന്നു.

നേരത്തെ കൃഷ്ണദാസ് നൽകിയ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കവേ ജാമ്യം ലഭിക്കാത്ത വകുപ്പുകൾകൂടി ഉൾപ്പെടുത്തി കൃഷ്ണദാസിനെ അറസ്റ്റു ചെയ്തുവെന്നു ഹർജിക്കാരന്‍റെ അഭിഭാഷകൻ ആരോപിച്ചിരുന്നു. ഇതിനെതിരേകടുത്ത വിമർശനമായിരുന്നു കോടതി ഉന്നയിച്ചത്. പിന്നീട് ഇന്നലെ വടക്കാഞ്ചേരി കോടതി ഹർജിക്കാരന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുകയും തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഇന്നലെ ഹർജി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.