വിദ്യാർഥിയെ മർദിച്ച കേസിൽ കൃഷ്ണദാസിനു ജാമ്യമില്ല
വിദ്യാർഥിയെ മർദിച്ച കേസിൽ കൃഷ്ണദാസിനു ജാമ്യമില്ല
Wednesday, March 22, 2017 1:38 PM IST
വടക്കാഞ്ചേരി: ലക്കിടി നെഹ്റു ലോ കോളജിലെ വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾപ്പെടെ മൂന്നു പേരുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി തള്ളി.

വിദ്യാർഥിയെ മർദിച്ച കേസിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ് കൃഷ്ണദാസും മറ്റുള്ളവരും. അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ കോളജ് പിആർഒ വത്സലകുമാർ, കായിക അധ്യാപകൻ ഗോവിന്ദൻകുട്ടി എന്നിവർക്കും ജാമ്യം അനുവദിച്ചില്ല. എന്നാൽ, ആറാം പ്രതിയായ അഡ്മിനിസ്ട്രേറ്റിവ് മാനേജർ സുകുമാരനു ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സുകുമാരന്‍റെ പ്രായംകൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതിയും നെഹ്റു ഗ്രൂപ്പിന്‍റെ നിയമോപദേശകയുമായ സുചിത്രയ്ക്കു ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു.


ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. ഉന്നത സ്വാധീനമുള്ള ഇവർ ജാമ്യം ലഭിച്ചാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.

തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം കണക്കിലെടുത്ത് കൃഷ്ണദാസിനെ ഇന്നു രാവിലെ 11ന് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിർദേശം നൽകി. കേസിൽ രണ്ടു പ്രതികളെക്കൂടി പിടികൂടാനുണ്ട്. ലക്കിടി ലോ കോളജ് വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ചുവെന്നാണ് കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.