കൃഷ്ണദാസിന്‍റെ അറസ്റ്റ്: പോലീസ് നടപടികളിൽ ഹൈക്കോടതിക്ക് അതൃപ്തി
കൃഷ്ണദാസിന്‍റെ അറസ്റ്റ്: പോലീസ് നടപടികളിൽ ഹൈക്കോടതിക്ക് അതൃപ്തി
Wednesday, March 22, 2017 1:32 PM IST
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്‍റെ അറസ്റ്റ് നോട്ടീസിൽ കുറ്റം സംബന്ധിച്ച വകുപ്പുകൾ രേഖപ്പെടുത്തുന്നതിൽ ഉൾപ്പെടെ പോലീസിന്‍റെ നടപടികളിൽ ഹൈക്കോടതിക്ക് അതൃപ്തി. ക്രിമിനൽ ചട്ടപ്രകാരം നടപടി സ്വീകരിക്കുന്പോൾ പോലീസ് കർശനമായി പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾപോലും പൂർത്തിയാക്കിയിട്ടില്ലെന്നായിരുന്നു കോടതി വിമർശനം.

നോട്ടീസിൽ പിഴവു സംഭവിച്ചെങ്കിലും അറസ്റ്റ് ചെയ്തശേഷം നൽകിയ മെമ്മോയിൽ വകുപ്പുകൾ കൃത്യമായി വിശദമാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബി നൽകിയ സ്റ്റേറ്റ്മെന്‍റിൽ പറയുന്നുണ്ട്. എന്നാൽ ചട്ടപ്രകാരമല്ലേ നടപടികൾ സ്വീകരിക്കേണ്ടതെന്നു കോടതി ചോദിച്ചു.

ലക്കിടി കോളജിലെ നിയമവിദ്യാർഥിയായ ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ മാർച്ച് 20 നാണ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തതെന്നു സർക്കാർ ചൂണ്ടിക്കാട്ടി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുകയാണെന്നു വ്യക്തമാക്കി സഹോദരൻ കൃഷ്ണകുമാറിനു നൽകിയ നോട്ടീസിൽ കേസിന്‍റെ എഫ്ഐആറിൽ ആദ്യം രേഖപ്പെടുത്തിയ വകുപ്പുകൾ മാത്രമാണുണ്ടായിരുന്നത്.

പിന്നീട് വിശദമായ അന്വേഷണം നടത്തി പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യം സ്റ്റേഷൻ ക്ലാർക്ക് തയാറാക്കി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നില്ല. ഇത് കേസിന്‍റെ വിവരങ്ങൾ എടുത്തെഴുതിയതിൽ വന്ന പിശകാണ്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ മെമ്മോയിൽ പ്രതിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൃഷ്ണദാസും സഹോദരനും ഇതിൽ ഒപ്പുവച്ചിട്ടുമുണ്ട്.

കേസുമായി ബന്ധപ്പെട്ടു ക്രിമിനൽ നടപടി ക്രമത്തിലെ 41 ബി പ്രകാരം അറസ്റ്റ് ചെയ്യുന്പോൾ എതു കാരണത്താലാണ് അറസ്റ്റ് എന്നു രേഖപ്പെടുത്തണമെന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരം രേഖകൾ കോടതിയിൽ സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. മാത്രമല്ല മാർച്ച് 14ന് പരാതിക്കാരന്‍റെ വിശദമായ മൊഴിയെടുത്തശേഷം തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, സമ്മർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ചുമത്തിയിരുന്നു.


ഇതു സംബന്ധിച്ച് മജിസ്ട്രേറ്റിന് എപ്പോൾ റിപ്പോർട്ട് നൽകിയെന്നു വ്യക്തമല്ല. ഇതിൽ തട്ടിക്കൊണ്ടുപോകൽ ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഇതനുസരിച്ചാണ് കൃഷ്ണദാസിനെ മാർച്ച് 20 ന് അറസ്റ്റു ചെയ്തത്. മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടി സ്വീകരിക്കാൻ കാലതാമസം വന്നതെന്താണ്. ഈ കാലയളവിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഏതെല്ലാം തരത്തിലുള്ള അന്വേഷണമാണ് ദിവസംതോറും നടത്തുന്നതെന്നടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തി നൽകണമെന്നു കൃത്യമായി നിയമത്തിൽ പറയുന്നു. എന്നാൽ പോലീസിന് ഇതു പാലിക്കാനായില്ല.

പോലീസ് കോടതിയിൽ നൽകിയ കേസ് ഡയറിയിൽ വ്യക്തമായ നന്പർ ഇടുക പോലുമുണ്ടായില്ലെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തുടർച്ചയായ ദിവസങ്ങളിൽ കോടതിയിലായിരുന്നുവെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയപ്പോൾ ഇത്തരം കേസുകളിലെ അന്വേഷണ ചുമതല താൽക്കാലികമായി കൈമാറേണ്ടതുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

ഷഹീർ ഷൗക്കത്തലിയുടെ പരാതിയിൽ പഴയന്നൂർ പോലീസ് ഫെബ്രുവരി 27ന് രേഖപ്പെടുത്തിയ മൊഴിയനുസരിച്ച് അനധികൃതമായി തടഞ്ഞുവയ്ക്കൽ, ശാരീരികോപദ്രവം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാൽ ഇതിനെതിരേ പരാതി ഉയർന്നതോടെ തൃശൂർ ജില്ലാ പോലീസ് മേധാവിയാണ് കേസ് ഫയൽ അന്വേഷണത്തിനായി മാർച്ച് 13ന് ഡിവൈഎസ്പിക്ക് കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.