പാക്കിസ്ഥാൻ സ്വദേശികളെന്നു കരുതി കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു
Wednesday, March 22, 2017 1:32 PM IST
ആലുവ: പാക്കിസ്ഥാൻ സ്വദേശികളാണെന്ന സംശയത്തെത്തുടർന്ന് ആലുവ പോലീസ് കസ്റ്റഡിയിലെടുത്ത ഏഴു പേരെ വിട്ടയച്ചു. ഉത്തർപ്രദേശ് സ്വദേശികളാണെന്നു ബോധ്യമായതിനാലാണ് ഇവരെ വിട്ടയച്ചത്. പിടിയിലായവരിൽ ഒരാളുടെ ബന്ധുക്കൾ പാക്കിസ്ഥാനിലുണ്ട്. അവരുമായി ഫോണിൽ സംസാരിക്കുന്നതും വാട്ട്സ് ആപ്പ് മുഖേന ബന്ധപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ട ചിലർ പോലീസിനെ വിവരമറിയിച്ചു. സൈബർ സെൽ മുഖേന ഇവരുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ പാക്കിസ്ഥാനിലേക്ക് വിളിച്ചതായി കണ്ടെത്തിയതോടെയാണ് കസ്റ്റഡിയിലെടുത്തത്.


തുണിക്കച്ചവടക്കാരായ ഇവർ ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നത്. കുറ്റക്കാരല്ലെന്ന് കണ്ട് എല്ലാവരെയും വിട്ടയച്ചതായി എസ്ഐ ഇ.വി. കെഴ്സൺ പറഞ്ഞു. രാജ്യത്ത് തീവ്രവാദ ഭീഷണി ഉയർന്ന സാഹചര്യത്തിൽ അന്യസംസ്ഥാനക്കാർ കൂട്ടമായി താമസിക്കുന്ന ആലുവയിലെ വിവിധ ഭാഗങ്ങളിലെ ഫോണ്‍വിളികൾ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ലോക്കൽ പോലീസിന്‍റെ സഹകരണം തേടിയിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.