പാത ഇരട്ടിപ്പിക്കൽ: കോട്ടയം വഴി ട്രെയിനുകൾക്കു നിയന്ത്രണം
പാത ഇരട്ടിപ്പിക്കൽ: കോട്ടയം വഴി ട്രെയിനുകൾക്കു നിയന്ത്രണം
Wednesday, March 22, 2017 1:19 PM IST
തിരുവനന്തപുരം: തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയിൽ നടന്നുവരുന്ന പാത ഇരട്ടിപ്പിക്കൽ മൂലം കോട്ടയം വഴി കടന്നുപോകുന്ന കൂടുതൽ ട്രെയിനുകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

തിരുവനന്തപുരത്തുനിന്നു രാത്രി 8.40 ന് പുറപ്പെടുന്ന തിരുവനന്തപുരം - മംഗലൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 16347) 24 മുതൽ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. നാളത്തെ വെരാവൽ - തിരുവനന്തപുരം എക്സ്പ്രസും 25 ലെ ഗാന്ധിധാം - നാഗർകോവിൽ എക്സ്പ്രസും കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. നിലവിലുള്ള പാതയുമായി പുതിയ പാത ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ജോലികൾ നടത്തുന്ന 28 ന് കൂടുതൽ നിയന്ത്രണങ്ങളുണ്ടായിരിക്കും.

28 ലെ നിയന്ത്രണങ്ങൾ

വഴി തിരിച്ചുവിടുന്നവ: ബംഗലൂരു -കന്യാകുമാരി എക്സ്പ്രസ്, കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്സ്പ്രസ്, ന്യൂ ഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് (ഇരുദിശകളിലും) ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്ക് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.


പൂർണമായും റദ്ദാക്കിയവ: രാവിലെ 8.35 നുള്ള കൊല്ലം - കോട്ടയം പാസഞ്ചർ സർവീസും വൈകിട്ട് 5.45 നുള്ള അതിന്‍റെ മടക്കയാത്രയും, എറണാകുളത്തുനിന്ന് രാവിലെ 5.25 ന് കൊല്ലത്തേയ്ക്കുള്ള മെമു സർവീസും കൊല്ലത്ത് നിന്ന് രാവിലെ 11.10 നുള്ള അതിന്‍റെ മടക്കയാത്രയും, കൊല്ലത്തുനിന്ന് രാവിലെ 7.40 ന് എറണാകുളത്തേയ്ക്കുള്ള മെമു സർവീസും ഉച്ചകഴിഞ്ഞ് 2.40 ന് എറണാകുളം ജംഗ്ഷനിൽ നിന്നുള്ള അതിന്‍റെ മടക്കയാത്ര, രാവിലെ 8.50 ന് ആലപ്പുഴ വഴിയുള്ള കൊല്ലം -എറണാകുളം മെമുവും ഉച്ചയ്ക്ക് 12.20 ന് എറണാകുളത്തു നിന്നുള്ള അതിന്‍റെ മടക്കയാത്രയും, എറണാകുളത്ത് നിന്ന് രാവിലെ 10ന് ആലപ്പുഴ വഴിയുള്ള കായംകുളം പാസഞ്ചറും ഉച്ചയ്ക്ക് ഒന്നിന് കായംകുളത്തേയ്ക്ക് അതിന്‍റെ മടക്കയാത്രയും പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയവ: പുനലൂരിനും ഗുരുവായൂരിനുമിടയിലുള്ള പാസഞ്ചർ ട്രെയിനുകൾ കോട്ടയത്തിനും പുനലൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും, രാവിലെ 11.30 ന് എറണാകുളം - കായംകുളം പാസഞ്ചറും വൈകിട്ട് അഞ്ചിന് കായംകുളത്തേയ്ക്കുള്ള അതിന്‍റെ മടക്കയാത്രയും കായംകുളത്തിനും കോട്ടയത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.