പെരുവഴിയിലായ അമ്മയ്ക്കും മകൾക്കും കാരുണ്യപ്രവാഹം
പെരുവഴിയിലായ അമ്മയ്ക്കും മകൾക്കും കാരുണ്യപ്രവാഹം
Tuesday, March 21, 2017 2:31 PM IST
കാഞ്ഞിരപ്പള്ളി: കോടതിവിധിയെത്തുടർന്നു പെരുവഴിയിലായ മാതാവിനും മകൾക്കും നിലയ്ക്കാത്ത കാരുണ്യ പ്രവാഹം. കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറന്പിൽ ബബിത ഷൈനവാസും (44), മകൾ സൈബ ഷാനവാസുമാണ് കോടതി വിധിയെത്തുർന്നു പോലീസ് എത്തി വീട്ടിൽ നിന്ന് ഒഴിപ്പിച്ചത്. ഇന്നലെ ഇതു സംബന്ധിച്ച് ദീപികയുൾപ്പെടെയുള്ള പത്രങ്ങളിൽ വന്ന വാർത്ത കണ്ട് നിരവധിപ്പേരാണ് സഹായ സന്നദ്ധത അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് അടിയന്തര ധനസഹായം നൽകാൻ നിർദേശം നൽകി. ഇതേത്തുടർന്ന് തഹസിൽദാർ ജോസ് ജോർജ്, വില്ലേജ് ഓഫീസർ ജയപ്രകാശ് എന്നിവർ ആശുപത്രിയിലെത്തി പതിനായിരം രൂപ ബബിതയ്ക്ക് കൈമാറി. തിരുവനന്തപുരത്തുള്ള വ്യവസായ പ്രമുഖൻ സഹായം നൽകാമെന്ന് ദീപിക തിരുവനന്തപുരം യൂണിറ്റിൽ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സഹായം നൽകാമെന്ന് കാഞ്ഞിരപ്പള്ളി രൂപതയും അറിയിച്ചു.

ചലച്ചിത്ര നിർമാതാവ് ആന്‍റോ ജോസഫ് അഞ്ചു ലക്ഷം രൂപ നൽകും. അദ്ദേഹം നിർമിച്ച ടേക്ക് ഓഫ് സിനിമയുടെ റിലീസിംഗ് തീയതിയായ 24ന് നടൻ കുഞ്ചാക്കോ ബോബൻ, നടി പാർവതി എന്നിവർക്കൊപ്പം കാഞ്ഞിരപ്പള്ളിയിൽ എത്തി പണം നൽകുമെന്ന് ആന്‍റോ ജോസഫ് അറിയിച്ചു.

ബബിതയ്ക്കു വീടൊരുക്കാനും മകളുടെ തുടർ വിദ്യാഭ്യാസത്തിനും കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് നടപടികൾ ആരംഭിച്ചു. ബബിതയ്ക്കും മകൾക്കും താമസിക്കാൻ ജമാ അത്ത് താത്കാലികമായി വാടക വീട് കണ്ടെത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ബബിതയും മകളും ഇവിടേക്ക് താമസം മാറ്റും. ജമാ അത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും സഹകരണത്തോടെ സ്ഥലം വാങ്ങി വീടു നിർമിച്ചു നൽകുമെന്നും ജമാ അത്ത് പ്രസിഡന്‍റ് അബ്ദുൾ സലാം പാറയ്ക്കൽ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു.

ഇതിനായി ഇന്ത്യൻ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയിൽ ജമാ അത്ത് പ്രസിഡന്‍റ് അബ്ദുൾ സലാം പാറയ്ക്കലിന്‍റെയും ബബിതയുടെയും പേരിൽ ജോയിന്‍റ് അക്കൗണ്ടും തുറന്നു. നമ്പർ 6514011290. ഐഎഫ്എസ് കോഡ്–IDIB000K277. ബബിതയ്ക്ക് സ്ഥിര വരുമാന മാർഗ്ഗത്തിനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരള യൂത്ത് ഫ്രണ്ട്- എം സൈബയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പൻ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു.

ഇന്നലെ വാർത്ത വന്നതോടെ രാവിലെ മുതൽ ബബിതയെ കാണാനും സഹായം നൽകാനുമായി നൂറുകണക്കിന് ആളുകളാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിയത്.
ആദ്യ സഹായം കാഞ്ഞിരപ്പള്ളി പോലീസിന്‍റെ വകയായി 2000 രൂപ എസ്ഐ എ.എസ്. അൻസിൽ ബബിതയ്ക്ക് നൽകി. ഡോ. എൻ. ജയരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. ഷെമീർ , സൈബ പഠിക്കുന്ന സെന്‍റ് ഇഫ്രേംസ് സ്കൂൾ പ്രിൻസിപ്പൽ ലൗലി ആന്‍റണി, ക്ലാസ് ടീച്ചർ പ്രവീൺ കുമാർ എന്നിവരും സഹായങ്ങളുമായി ആശുപത്രിയിലെത്തി.

കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർന്ന് തിങ്കളാഴ്ചയാണ് പോലീസ് ഇവരെ വീട്ടിൽ നിന്ന് ഒഴിപ്പിച്ചത്. ഭർത്താവ് മരിച്ച ബബിതയും ഒന്പതാം ക്ളാസ് വിദ്യാർഥിനി സൈബയും ഇതോടെ പെരുവഴിയിലായി.

കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഭർതൃസഹോദരൻ നൽകിയ കേസിലാണ് പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ്, മകൾ സൈബ ഷാനവാസ് എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നിന്നു പോലീസ് ഒഴിപ്പിച്ചത് .

ഉത്തരവിനെതിരേ ഹൈക്കോടതിയിൽ നിന്നു തിങ്കളാഴ്ച സ്റ്റേ ലഭിച്ചെങ്കിലും ഉത്തരവ് സ്ഥലത്തെത്തിക്കും മുമ്പ് വീടൊഴിപ്പിച്ചു. ഗർഭ പാത്രത്തിലുണ്ടായ മുഴയ്ക്ക് ചികിത്സയിലാണ് ബബിത. വിശ്രമത്തിലായിരുന്ന ബബിതയ്ക്ക് പോലീസ് എത്തിയിട്ടും എഴുന്നേൽക്കാൻ കഴിയാതെ വന്നതോടെ കട്ടിലിൽ കിടന്ന കിടക്കയോടു കൂടി ബബിതയെ എടുത്തു പുറത്തിറക്കി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.