സ്വാശ്രയ കോളജുകൾ ഇന്ന് അടച്ചിടും
Tuesday, March 21, 2017 2:31 PM IST
കൊച്ചി: കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്‍റ്സ് കണ്‍സോർഷ്യത്തിന്‍റെ ആഭിമുഖ്യത്തിൽ ഇന്നു സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾ അടച്ചിടും. നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇതെന്നു കണ്‍സോർഷ്യം ഭാരവാഹികൾ അറിയിച്ചു.

എൻജിനിയറിംഗ്, മെഡിക്കൽ, മാനേജ്മെന്‍റ്, സയൻസ്, ആർട്സ് തുടങ്ങി എല്ലാ മേഖലകളിൽനിന്നുമുള്ള 1189 കോളജുകൾ ഇന്ന് അടഞ്ഞുകിടക്കുമെന്നു കണ്‍സോർഷ്യം പ്രസിഡന്‍റ് ഡോ. ജി.പി.സി. നായരും വർക്കിംഗ് പ്രസിഡന്‍റ് പ്രഫ. ജോറി മത്തായിയും വ്യക്തമാക്കി. ഒരു കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്നു കോടതിയിൽ കേസുകൾ നിലനിൽക്കെ കോളജ് ചെയർമാനെയും സഹപ്രവർത്തകരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇനിയും ഇത്തരം നടപടികൾ തുടർന്നാൽ കോളജുകൾ സ്ഥിരമായി അടച്ചിടാൻ മാനേജ്മെന്‍റുകൾ നിർബന്ധിതരാവുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.


കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നു കേരളാ സെൽഫ് ഫിനാൻസിംഗ് എൻജിനീയറിംഗ് കോളജ് മാനേജമെന്‍റ് അസോസിയേഷനും പത്രക്കുറിപ്പിൽ ആരോപിച്ചു.

അതേസമയം കേരള കാത്ത ലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്‍റ് അസോസിയേഷ നു കീഴിലുള്ള കോളജുകൾ ഇ ന്നു പ്രവർത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.