സിസ്റ്റർ റാണിമരിയയുടെ നാമകരണം: സുപ്രധാന ഘട്ടം പിന്നിട്ടതായി സൂചന
സിസ്റ്റർ റാണിമരിയയുടെ നാമകരണം: സുപ്രധാന ഘട്ടം പിന്നിട്ടതായി സൂചന
Tuesday, March 21, 2017 2:19 PM IST
കൊച്ചി: രക്തസാക്ഷിത്വം വരിച്ച ദൈവദാസി സിസ്റ്റർ റാണിമരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നാമകരണ നടപടികളുടെ നിർണായക ഘട്ടം വത്തിക്കാനിൽ പൂർത്തിയായതായി സൂചന. നാമകരണ നടപടികളുടെ ഭാഗമായുള്ള വിവിധ രേഖകളുടെ പഠനവും വോട്ടിംഗും കർദിനാൾമാരുടെ സംഘം ഇന്നലെ പൂർത്തിയാക്കി റിപ്പോർട്ട് നൽകിയതായാണ് അറിയുന്നത്. വരും ദിവസങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ ഇതിൽ ഒപ്പുവയ്ക്കുന്നതോടെ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നതിന്‍റെ തീയതി അറിയാനാകും.

മധ്യപ്രദേശിലെ ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്പിലെ കബറിടത്തിൽനിന്നു സിസ്റ്ററിന്‍റെ ഭൗതികാവശിഷ്ടങ്ങൾ കഴിഞ്ഞ നവംബറിൽ പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചിരുന്നു. സിസ്റ്റർ റാണി മരിയ മരിച്ചതിന്‍റെ ഇരുപത്തിയൊന്നാം വർഷത്തിൽ മെത്രാന്മാരുടെയും വൈദികരുടെയും സിസ്റ്റർ റാണിമരിയ അംഗമായ എഫ്സിസി സന്യാസിനി സമൂഹത്തിന്‍റെ മദർ ജനറൽ സിസ്റ്റർ ആൻ ജോസഫ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ സ്റ്റാർലി, എഫ്സിസി ഭോപ്പാൽ പ്രൊവിൻഷ്യൽ സിസ്റ്റർ പ്രിൻസി റോസ് പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണു കബറിടം തുറന്നത്.

ഇതിന്‍റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു നൽകി. കഴിഞ്ഞ മാസം വത്തിക്കാന്‍റെ ദൈവശാസ്ത്രജ്ഞന്മാരുടെ യോഗം ചേർന്ന് ഈ രേഖകൾ പഠിച്ചു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടുത്ത ഘട്ടമായാണു കർദിനാൾമാരുടെ യോഗം നടന്നത്.


ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ (എഫ്സിസി) സന്യാസിനി സഭാംഗമായ സിസ്റ്റർ റാണിമരിയ മധ്യപ്രദേശിലെ ഇൻഡോർ ഉദയ്നഗർ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാർക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾക്കും സിസ്റ്റർ റാണി മരിയ നേതൃത്വം നൽകി. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സിസ്റ്റർ റാണി മരിയയെ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. 1995 ഫെബ്രുവരി 25ന് ഇൻഡോർ-ഉദയ്നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദർസിംഗിന്‍റെ കത്തിക്കിരയായി സിസ്റ്റർ റാണി മരിയ ക്രൂരമായി കൊല്ലപ്പെട്ടു.

ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചു. 2007 ജനുവരി 19നു പുല്ലുവഴിയിലെ സിസ്റ്ററിന്‍റെ വീട്ടിലെത്തിയാണു മാതാപിതാക്കളായ പൈലിയേയും ഏലീശ്വയേയും സന്ദർശിച്ചത്. തങ്ങളുടെ മകളുടെ ഘാതകനെ മകനെപ്പോലെ സ്വീകരിച്ച മാതാപിതാക്കൾ ക്ഷമയുടെ മാതൃകകളായതു സഭയിലും സമൂഹത്തിലും ചർച്ച ചെയ്യപ്പെട്ടു. സിസ്റ്റർ റാണിമരിയയുടെ സഹോദരി സിസ്റ്റർ സെൽമി എഫ്സിസി സമർപ്പിതസമൂഹത്തിന്‍റെ മിഷൻ പ്രോവിൻസിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.